Advertisement

എവറെസ്റ്റിൽ നാല് ദിവസംകൊണ്ട് മരിച്ചത് നാലുപേർ

May 23, 2016
1 minute Read

എവറെസ്റ്റ് കീഴടക്കാൻ പുറപ്പെട്ടവരിൽ കഴിഞ്ഞ നാല് ദിവസംകൊണ്ട് മരിച്ചത് നാലുപേരാണ്. രണ്ടുപേർ കാണാതെയുമായി. അപകടം പതിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ് എവറെസ്റ്റ്. ടെൻസിങ്ങും ഹിലാരിയും ആദ്യമയായി എവറെസ്രറ് കീഴടക്കിയ 1953 ന് ശേഷം 200 ലേറെ സാഹസികരാണ് ഈ അപകട യാത്രയിൽ കൊഴിഞ്ഞുപോയത്.

2015 ൽ നേപ്പാളിലുണ്ടായ ഭൂചലനത്തിന് ശേഷം എവറെസ്റ്റിലേക്കുള്ള യാത്ര ആരംഭിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. 2014 ൽ അതിശക്തമായ ഹിമപാതത്താൽ ഒറ്റ ദിവസം മാത്രം 16 പേരാണ് മരിച്ചത്.  ഇതിനു ശേഷം രണ്ട് വർഷമായി എവറെസ്റ്റിലേക്കുള്ള യാത്ര നിരോധിച്ചിരുന്നു

ഫർബ ഷെർപ അംഗം (25), എറിക് അർണോൾഡ്(36), ഓസ്‌ട്രേലിയൻ വനിത മരിയ സ്‌ട്രൈഡം (34), സുബാഷ് പോൾ (44) എന്നിവരാണ് മെയ് 19 മുതൽ 22 വരെ മരിച്ചവർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top