”വനിതകളോട് മത്സരിക്കാൻ വനിത മതി”
ലിംഗനിർണയവിവാദത്തിൽ കുടുങ്ങി കരിയർ അവസാനിപ്പിക്കേണ്ടി വന്ന അവസ്ഥയിൽ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ഓട്ടക്കാരിയാണ് ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യ. സാധാരണ സ്ത്രീകളിൽ കാണുന്നതിൽ കൂടുതൽ അളവിൽ പുരുഷ ഹോർമോൺ സെമന്യയുടെ ശരീരത്തിൽ കണ്ടെത്തിയതായിരുന്നു വിവാദങ്ങൾക്കും തുടർന്ന് മത്സരങ്ങളിൽ നിന്നുള്ള വിലക്കിലേക്കും സെമന്യയെ എത്തിച്ചത്.
പക്ഷേ,അതോടൊപ്പം വിവാദങ്ങളും കൊഴുത്തു. സെമന്യ മെഡൽപ്രതീക്ഷ ഉയർത്തുന്നു എന്നതുകൊണ്ടുതന്നെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുകളും ഉയരുകയാണ്. മികച്ച ഫോമിലുള്ള താരം മറ്റ് താരങ്ങൾക്ക് കടുത്ത ഭീഷണി തന്നെയാണ്.ഈ സീസണിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളും സെമന്യ കാഴ്ചവച്ചിട്ടുണ്ട്.
ലോകമെമ്പാടും നിന്ന് തനിക്കെതിരെ ഉയരുന്ന മുറവിളികളൊന്നും കാസ്റ്റർ സെമന്യയെ നിരുത്സാഹപ്പെടുത്തുന്നില്ല. മത്സരങ്ങൾക്കുവേണ്ടി സ്വയം സമർപ്പിച്ച് പരിശീലനത്തിലാണവർ. 2009ൽ 18ാം വയസ്സിൽ, ബെർലിൻ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതോടെയാണ് സെമന്യയുടെ പേര് ലോകം ശ്രദ്ധിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here