ലോകം ഒന്നടങ്കം പറയുന്നു, യോ യോ റിയോ!!

ലോകം ഇനി റിയോ ഡി ജെനീറോയിലേക്ക്. മാരക്കാന സ്‌റ്റേഡിയത്തിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന കായികപ്രേമികളെ ആവേശത്തിലാഴ്ത്തി ഒളിമ്പിക്‌സ് തിരി തെളിഞ്ഞു.സസ്‌പെൻസുകൾക്ക് വിരാമമിട്ട് ഒളിമ്പിക് ദീപം തെളിക്കാൻ എത്തിയത് ബ്രസീലിന്റെ മുൻ മാരത്തോൺ താരം വാൻഡർ ലീ ലിമോയാണ്.
ഇന്ത്യൻ സമയം പുലർച്ചെ 4.30നാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.ലാറ്റിനമേരിക്കയുടെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന വിസ്മയക്കാഴ്ചകളാണ് പിന്നെ അരങ്ങേറിയത്.സാമ്പത്തികപ്രതിസന്ധി വില്ലനായെങ്കിലും പണക്കൊഴുപ്പിന്റെ അകമ്പടിയില്ലാതെ വൈവിധ്യം നിറഞ്ഞ ചടങ്ങുകൾ സംഘടിപ്പിക്കാൻ ബ്രസീലിനായി.
206 രാജ്യങ്ങളിൽ നിന്ന് 10,500ലേറെ താരങ്ങളാണ് ലോക കായികമാമാങ്കത്തിൽ പങ്കെടുക്കുന്നത്. 28 മത്സരങ്ങളിൽ നിന്ന് 306 സ്വർണമെഡലുകൾ വിജയികളെ കാത്തിരിക്കുന്നു. ഇന്ന് അമ്പെയ്ത്ത്,ഹോക്കി മത്സരങ്ങളാണ് നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here