ആ കോട്ടിന്റെ വില 4.31 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദമായ കോട്ട് ഇതാ ഗിന്നസ്സില്‍ ഇടം നേടിയിരിക്കുന്നു . അതും ഏറ്റവും കൂടിയ തുകക്ക് ലേലത്തില്‍ പോയ സ്യൂട്ടെന്ന ഖ്യാതിയോടെ.4.31 കോടി രൂപയ്ക്കാണ് കോട്ട് ലേലത്തില്‍ പോയത്.
സൂറത്തിലെ വജ്ര വ്യാപാരിയായ ലാല്‍ജിഭായ് പട്ടേല്‍ ആണ് മോഡി കോട്ടിന്റെ ഉടമ . മോഡി കോട്ട് ലാല്‍ജി സ്വന്തം ഫാക്ടറിയില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണ യജ്ഞത്തിലേക്ക് ആണ് ലേല തുക നീക്കി വെച്ചിരിക്കുന്നത് .അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വന്തം പേര് തുന്നിയ കോട്ടിട്ടത്. പത്തുലക്ഷത്തോളം രൂപ മോഡിയുടെ കോട്ടിന് ചെലവായെന്നാണ് അന്ന് വാര്‍ത്ത പരന്നിരുന്നത് .‘നരേന്ദ്ര ദാമോദര്‍ ദാസ് മോഡി’ എന്ന പൂര്‍ണ്ണനാമം ആലേഖനം ചെയ്തതായിരുന്നു കോട്ട്. കോട്ടില്‍ ആയിരം തവണയാണ് പേര് തുന്നിച്ചേര്‍ത്തിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here