പട്ടിക്കാണോ കുട്ടിക്കാണോ വില ? – ജയസൂര്യ

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധവുമായി നടന്‍ ജയസൂര്യ രംഗത്ത്. പട്ടിക്കാണോ കുട്ടിക്കാണോ ഇവിടെ വിലയെന്ന് ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെ ചോദിച്ചു.
തെരുവ് പട്ടിയുടെ വിലയെങ്കിലും ജനങ്ങള്‍ക്ക് നല്‍കണം. തെരുവ് നായ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ ഇതിനൊരു തീരുമാനം ഉണ്ടാക്കുമെന്നും പട്ടിണി എന്ന പേരില്‍ എഴുതിയ പോസ്റ്റില്‍ ജയസൂര്യ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
‘പട്ടി ണി ‘
ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്കാണ്, നിന്റെ മുന്നില്‍ രണ്ട് ജീവനുകള്‍ ഉണ്ട്. ഒരു പട്ടിയും, നിന്റെ കുട്ടിയും അതിലെ ഒരു ജീവന്‍ നിനക്ക് തിരഞ്ഞെടുക്കാം എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം. ?
ദാ … ഇത് ഇന്നത്തെ പത്രമാണ്.
ഇവിടെ പട്ടിയക്കാണോ, കുട്ടിയക്കാണോ വില?.നമ്മുടെ വീട്ടിലെ ആര്‍ക്കെങ്കിലുമാണ് ഇത് സംഭവിച്ചത് എങ്കില്‍ നമ്മള്‍ എന്ത് ചെയ്യും ‘ അത് തന്നെയാണ് ഇതിന്റെ ഉത്തരം ‘ ധ അങ്ങനെ ചെയ്ത് പോകുന്നത് ആ തെരുവ് നായയേക്കാള്‍. വീട്ടിലുള്ളവരെ നമ്മള്‍ സ്‌നേഹിക്കുന്നത് കൊണ്ടാണ് പ ഇതിപ്പോ സ്ഥിരം പത്ര വാര്‍ത്തയാണ്, തെരുവിലെ പട്ടി കുഞ്ഞിന്റെ ചുണ്ട് കടിച്ച് പറിച്ചു , അമ്മയുടെ കാല് കടിച്ച് കീറിന്നൊക്കെ..
ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസ്സാക്കിയവര്‍ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ ?
അവിടത്തെ പട്ടിണി അറിയുന്നുണ്ടോ ? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ? അല്ലെങ്കില്‍ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം.. അത് ഇനി ഉണ്ടാവാതിരിക്കാന്‍ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്? അതെന്താ ചെയ്യാത്തത്? എല്ലാം നമ്മള് അനുഭവിച്ചോട്ടേന്നോ?
രാപകലില്ലാതെ ജവാന്‍മാര്‍ നമ്മുടെ സംരക്ഷക്കായി കാവലാണ്. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്.. മരത്തില്‍ കേറുന്നതാണോ പരിഹാരം.. അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയില്‍ ഇട്ടിരുന്നതെങ്കില്‍, മോനെ…. നീ എന്താടാ ആ സമയത്ത് മരത്തില്‍ കേറാതിരുന്നത് എന്ന് ചോദിക്കോ?
തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങള്‍ക്ക് തന്നില്ലെങ്കില്‍
തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങള്‍ക്കും നിവര്‍ത്തിയുള്ളൂ…. ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പാക്കാര്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതില്‍ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here