വോട്ടിംഗ് മെഷീനിൽ തട്ടിപ്പ്; കോൺഗ്രസിന് കുത്തിയാലും വോട്ട് ബിജെപിയ്ക്ക്
മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തട്ടിപ്പ്. വോട്ടിംഗ് മെഷീനിൽ തട്ടിപ്പ് നടന്നതായുള്ള മാധ്യമ റിപ്പോർട്ടുകലെ തുടർന്നുള്ള പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ.
തെരഞ്ഞെടുപ്പ് കമീഷൻ വോട്ടിംഗ് മെഷീൻ പരിശോധിച്ചപ്പോൾ ഏത് ബട്ടൺ അമർത്തിയാലും വോട്ട് ലഭിക്കുന്നത് ബി.ജെ.പി സ്ഥാനാർഥിക്ക്. സംഭവത്തെ തുടർന്ന് ബിന്ദ് ജില്ലാഭരണാധികാരികളോട് തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
വി.വി.പാറ്റ് സംവിധാനത്തോടെയുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനാണ് ഇവിടെ ഉപയോഗിക്കുന്നത്. വോട്ട് രേഖപ്പെടുത്താനുള്ള ബട്ടൺ അമർത്തിയാൽ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വി വിപാറ്റ്. എന്നാൽ, ഏത് ബട്ടൺ അമർത്തിയാലും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പ് ലഭിച്ചപ്പോഴാണ് ഇതിന് പിന്നിലെ തട്ടിപ്പ് പുറത്തുവന്നത്.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വോട്ടിംഗ് മെഷീനിലെ തട്ടിപ്പിനെതിരെ രംഗത്തെത്തിയിരുന്നു. വോട്ടിംഗ് മെഷീൻ ഒഴിവാക്കി ബാലറ്റ് പേപ്പർ സംവിധാനം നടപ്പിലാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here