കർഷകന്റെ ആത്മഹത്യ; കരം സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

കോഴിക്കോട് ചെമ്പനോടയിൽ കർഷകൻ ജോയി ആത്മഹത്യ ചെയ്ത
സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റ് സിലീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസ് ഡയറി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. താൽക്കാലിക കരം സ്വീകരിക്കാൻ നിർദ്ദേശമുണ്ടായിട്ടും കരം സ്വീകരിച്ചില്ലെന്നതാണ് ജോയിയുടെ ആത്മഹത്യക്ക് വഴിവച്ചത്.
കരം സ്വീകരിക്കാതിരിക്കാൻ എന്തായിരുന്നു തടസമെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു . നിലവിൽ സർവ്വേ നമ്പറുണ്ടെങ്കിൽ കരം സ്വീകരിക്കാമല്ലോ എന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ജോയിയുടെ ആത്മഹത്യാ കുറിപ്പിൽ സിലീഷിനെതിരെ പരാമർശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here