ദിലീപ് അനുകൂല തരംഗം; ദിലീപിനെ ഹാജരാക്കുക വീഡിയോ കോൺഫറൻസിങ്ങ് വഴി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പതിനൊന്നാം പ്രതി ദിലീപിനെ ഇനി നേരിട്ട് കാടതിയിൽ ഹാജരാക്കില്ല. വീഡിയോ കോൺഫറൻസിങ്ങ് വഴിയായിരിക്കും ദിലീപിനെ ഹാജരാക്കുക.
ദിലീപ് അനുകൂല തരംഗമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഒപ്പം കോടതി പരിസരത്ത് വ്യാജ ആത്മഹത്യ ശ്രമം പോലുള്ള അനിഷ്ട സംഭവങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നുമുള്ള രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി.
ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് തീരുകയാണ്. കോടതിയിലേക്ക് കൊണ്ടു പോവുമ്പോഴുണ്ടാവുന്ന സുരക്ഷാ പ്രശ്‌നം പോലീസ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് വീഡിയോ കോൺഫറൻസിങ് നടത്താൻ അങ്കമാലി മജസിട്രേറ്റ് കോടതി പോലീസിന് അനുമതി നൽകുകയായിരുന്നു.
ആലുവ സബ്ജയിലിലെ വീഡിയോ കോൺഫറൻസിങ് സംവിധാനം തകരാറിലായതിനാൽ സ്‌കൈപ് വഴി കോൺഫറൻസ് നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. വീഡിയോ കോൺഫറൻസിനായുള്ള സാങ്കേതിക
സംവിധാനങ്ങൾ പോലീസ് ഉടൻ സജ്ജമാക്കും. സ്‌കൈപ് അടക്കമുള്ള സംവിധാനങ്ങളോടു കൂടിയായിരിക്കും വീഡിയോ കോൺഫറൻസിങ് നടത്തുക എന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായ പൊതുവികാരം സൃഷ്ടിക്കാൻ ബോധപൂർവ്വ ശ്രമങ്ങൾ നടക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനായി പിആർ ഏജൻസികൾ വരെ പ്രവർത്തിക്കുന്നുണ്ടെന്ന് ദിലീപിന്റെ ജാമ്യ ഹർജി പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.
dileep to be produced before court only via video conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here