കാമുകിയെ ഒഴിവാക്കാൻ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ച കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ
വർഷങ്ങളായ പ്രണയത്തിലായിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാതിരിക്കാൻ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചു. ജലന്ദറിലെ തൽവാൻ ഗ്രാമത്തിലാണ് മമുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.
ബലാത്സംഗം ചെയ്യപ്പെട്ടതു കൊണ്ടാണ് ഉപേക്ഷിക്കുന്നതെന്ന് വരുത്തി തീർക്കാനാണ് കാമുകൻ സുഹൃത്തുക്കളെ കൊണ്ട് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഗൂഡാലോചന നടത്തിയത്. കൂട്ടബലാത്സംഗം, ഗൂഢാലോചന, വഞ്ചന എന്നിവ ചുമത്തിയാണ് പെൺകുട്ടിയുടെ കാമുകനായ ഹർപ്രീത് സിങിനെതിരെ പോലീസ് കേസെടുത്തത്.
പെൺകുട്ടിയുടെ ദീർഘകാല സുഹൃത്തും സഹപാഠിയുമാണ് ഹർപ്രീത് സിങ്ങ്. കോളേജ് സഹപാഠിയായ ഹർപ്രീതുമായി പെൺകുട്ടിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. ഇരുവരും വിവാഹിതരാവാനും തീരുമാനിച്ചിരുന്നു. എന്നാൽ മാതാപിതാക്കൾക്ക് പരിചയപ്പെടുത്താൻ ജൂലൈ 20ന് തന്നോടൊപ്പം വരാൻ ഹർപ്രീത് പെൺകുട്ടിയോടാവശ്യപ്പെടുകയായിരുന്നു. രാത്രി 10.30ന് വീടിന് പുറത്ത് വരണമെന്ന് പറഞ്ഞ് ഹർപ്രീത് പെൺകുട്ടിയെ ഫോണിൽ വിളിച്ചു. ഇരുവരും ബൈക്കിൽ പോകവെ അച്ഛനെയും അമ്മയെയും കൊണ്ടു വരുമെന്ന് പറഞ്ഞ് സമീപത്തെ ചന്തയിൽ പെൺകുട്ടിയെ ഇറക്കി ഹർപ്രീത് കടന്നു കളയുകയായിരുന്നു.
ഹർപ്രീതിന്റെ സുഹൃത്തുക്കളായ രവിയും ബിന്ദുവും ചന്തയിൽ വെച്ച് ഹർപ്രീത് പറഞ്ഞ് വന്നതാണെന്ന് ആദ്യം പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചു. ഹർപ്രീതിന്റെ വീട്ടിലാക്കമെന്ന് പറഞ്ഞ് പെൺകുട്ടിയുമായി പോയ ഇവർ ആളൊഴിഞ്ഞ പാടത്തെ മുറിയിൽ വെച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നും പെൺകുട്ടിയെ ആളൊഴിഞ്ഞ മറ്റൊരു വീട്ടിലേക്ക് കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി പറയുന്നു. സംഭവത്തിൽ ഹാപ്പി, ബിന്ദു , രവി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
man assignes friends to rape lover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here