നന്തന്‍കോട് കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
നന്തന്‍കോട് കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മാതാപിതാക്കളെയും സഹോദരിയെയും അമ്മൂമ്മൂയെും വെട്ടികൊന്ന കേസിൽ പ്രതി കേദലിനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷം നീണ്ട കൃത്യമായ പദ്ധതിയിലൂടെയാണ് പ്രതി നാല് പേരെയും കൊലപ്പെടുത്തിയെതെന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. 2017 ഏപ്രിൽ 9നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൂട്ടകൊലപാതകത്തിന് ശേഷം കാലിന് പൊള്ളലേറ്റ കേദൽ ചെന്നൈയിൽ പോയ ശേഷം മടങ്ങിവന്നപ്പോള്‍ തമ്പാനൂരിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. മാനസികരോഗമുണ്ടെന്ന് വരുത്താൻ ശ്രമിച്ചുവെങ്കിലും പൊലീസിൻറെ ചോദ്യം ചെയ്യലിൽ അവസാനം കേദൽ കുറ്റം സമ്മതിച്ചു.
പഠനത്തിൽ പിന്നോക്കം നിന്നതിനാൽ വീട്ടിലുണ്ടായ അവഗണനയും നിരന്തരമയ അച്ഛൻറെ ഭീഷണിയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കേദല്‍ പൊലീസിനോട് സമ്മതിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here