എ.കെ ശശീന്ദ്രനെതിരായ പുതിയ ഹര്‍ജി വ്യാജവിലാസത്തില്‍ നിന്ന്

മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുതിയ ഹര്‍ജി വ്യാജ വിലാസത്തില്‍ നിന്ന്. കേസില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് തൈക്കാട് താമസിക്കുന്ന മഹാലക്ഷ്മി എന്ന സ്ത്രീ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശശീന്ദ്രനെതിരായുള്ള കേസ് ഉടന്‍ ഒത്തുതീര്‍പ്പാക്കരുതെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക പ്രൊസിക്യൂഷന് അനുകൂലമായി മൊഴി പറയാത്തത് ഭയം കാരണമാണെന്നും ഹര്‍ജിയിലിണ്ടായിരുന്നു. എന്നാല്‍ ഈ ഹര്‍ജിക്കാരിയുടെ വിലാസം വ്യാജമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഹര്‍ജിക്കാരിയായ മഹാലക്ഷ്മി 2015 വരെ മാത്രമേ തൈക്കാട് താമസിച്ചിട്ടുള്ളൂ. ഹര്‍ജിയില്‍ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അങ്ങനെ ഒരാള്‍ നിലവില്‍ ഇല്ല. വ്യാജ വിലാസത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. തൈക്കാട് താമസിച്ചിരുന്ന മഹാലക്ഷ്മി വീട്ടുജോലിക്കാരി മാത്രമായിരുന്നെന്ന് ബാപ്പുജി നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു. കേസില്‍ ഹര്‍ജിക്കാരിയുടെ ആവശ്യം എന്താണെന്ന് കോടതി ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് ചോദിച്ചു. വിധി വൈകിപ്പിക്കാന്‍ മനപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നതെന്ന് എ.കെ ശശീന്ദ്രനും പരാതിക്കാരിയും ഉന്നയിച്ചു. ഹര്‍ജി തള്ളിപോകുകയാണെങ്കില്‍ കേസിലെ വിധി ഉ
ടന്‍ ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here