Advertisement

വര്‍ഗ്ഗീയ കലാപത്തിന് വാളുകള്‍ എത്തിയത് ഫ്ലിപ് കാര്‍ട്ട് വഴി

June 2, 2018
1 minute Read
flipcart

വര്‍ഗ്ഗീയ കലാപമുണ്ടായ ഔറംഗബാദില്‍ വാളുകള്‍ എത്തിയത് ഫ്ലിപ് കാര്‍ട്ട് വഴി. ഫ്ലിപ് കാര്‍ട്ടിന് എതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് അധികൃതര്‍. മുപ്പതോളം വാളുകളടക്കമുള്ള ആയുധങ്ങളാണ് പാര്‍സല്‍ കമ്പനിയില്‍ നിന്ന് കണ്ടെടുത്തത്. വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മേയ് 11- 12 തിയ്യതികളിലാണ് ഔറംഗബാദില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടായത്.രണ്ട് പേരാണ് കലാപത്തില്‍ മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് ഇവിടെ നിന്നും ആയുധങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. സംഘര്‍ഷം ഉണ്ടായ പ്രദേശത്ത് താമസിച്ചിരുന്ന 24വീട്ടുകാരാണ്  ഇത് ഓര്‍ഡര്‍ ചെയ്തതും. മെയ് 16ന് ബുക്ക് ചെയ്ത ഇവ മെയ് 21ന് പാര്‍സല്‍ സെന്ററില്‍ എത്തി.  കളിപ്പാട്ടങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ആയുധങ്ങള്‍ ബുക്ക് ചെയ്തിരുന്നത്. ഓറംഗബാദ് പോലീസ് ഇത് പിടിച്ചെടുത്തിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top