ജാമ്യം നിന്നതിന് ജപ്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന് പേരില്‍ വീടും സ്ഥലവും ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ഇടപ്പള്ളി പത്തടിപ്പാലം മാനത്ത് പാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യുന്നതിന് എതിരെയാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ നിരത്തില്‍ പെട്രോളൊഴിച്ച് തീവച്ചു. അഗ്നിശമന സേന വന്ന് തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് എട്ടരയോടെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈകോടതി വിധി. എന്നാല്‍ ഇതിനായി എത്തിയ അധികൃതരെ സംഘം ചേര്‍ന്ന് എത്തിയ നാട്ടുകാര്‍ തടയുകയായിരുന്നു. മണ്ണെണ്ണ ശരീരത്ത് ഒഴിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രീത ഇപ്പോഴും സമരം തുടരുകയാണ്.
1994ലാണ് സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ പ്രീത ജാമ്യം നിന്നത്. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം. ലോഡ് കൃഷ്ണ ബാങ്കില്‍ നിന്നാണ് വായ്പ എടുത്തത്. വായ്പ എടുത്തയാള്‍ പണം തിരിച്ചടയ്ക്കാതെ വന്നതോടെ 1997ല്‍ നാല് സെന്റ് സ്ഥലം വിറ്റ് ഇടപാട് അവസാനിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഈ ബാങ്ക് എച്ച്ഡിഎഫ്സി ഏറ്റെടുത്തിരുന്നു. രണ്ട് ലക്ഷം രൂപയുടെ വായ്പയ്ക്ക് 2 കോടി 70ലക്ഷം രൂപ അടയ്ക്കണം എന്നാണ് ബാങ്ക് അറിയിച്ചത്. എന്നാല്‍ ഇത് പറ്റില്ലെന്ന് പ്രീതയുടെ കുടുംബം വ്യക്തമാക്കിയതോടെ ബാങ്ക് ഇത് ലേലത്തിന് വച്ചു. 37ലക്ഷം രൂപയ്ക്കാണ് ബാങ്ക് വീട് ലേലം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here