രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ സുപ്രീം കോടതി ആശങ്ക അറിയിച്ചു

രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിച്ച് വരുന്നതില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി. രാജ്യത്ത് ഓരോ ആറ് മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു. കൂടിവരുന്ന ബലാത്സംഗങ്ങളുടെ കണക്കുകള്‍ ഓര്‍മ്മിപ്പിച്ച് എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നതെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഒരു വര്‍ഷം 38,000 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു ദിവസം നാല് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളാണിത്. ഇത് ആശങ്കാജനകമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ആരെങ്കിലും നടപടി എടുക്കണമെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അഭിപ്രായപ്പെട്ടു.
ബിഹാറിലെ മുസാഫര്‍പൂരിലെ ബാലികാമന്ദിരത്തില്‍ നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട കേസ് പരിഗണയ്ക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. 30 ലേറെ പെണ്‍കുട്ടികളാണ് ഇവിടെ പീഡനത്തിന് ഇരയായത്. 42 പെണ്‍കുട്ടികളില്‍ 34 പേരും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ബ്രജേഷ് താക്കൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. താക്കൂര്‍ ഉള്‍പ്പെടെ 11 പേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here