Advertisement

സൗമ്യ; മാതാപിതാക്കളേയും മകളേയും കൊന്ന കേസിലെ ഏക പ്രതി

August 24, 2018
0 minutes Read

പിണറായിയിലെ ദൂരൂഹമരണം കൂട്ടക്കൊലയായിരുന്നുവെന്ന് കേരളം തിരിച്ചറിഞ്ഞത് ഞെട്ടലോടെയാണ്. അതേ ഞെട്ടലോടെയാണ് ഇപ്പോള്‍ സൗമ്യയുടെ ആത്മഹത്യാ വാര്‍ത്തയും കേരളം കേട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം മാതാപിതാക്കളേയും മകളേയുമാണ് സൗമ്യ അറുംകൊലചെയ്തത്. അതും കാമുകനോടൊപ്പം താമസിക്കാന്‍! ആര്‍ക്കും സംശയം തോന്നാന്‍ ഇടവരാത്ത രീതിയില്‍ മാസങ്ങളുടെ ഇടവേളയിലായിരുന്നു ഓരോ കൊലപാതകവും. ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെയാണ് സൗമ്യ പോലീസ് കസ്റ്റഡിയിലാകുന്നത്.


കൊലപ്പെടുത്തിയത് സ്വന്തം മകളേയും മാതാപിതാക്കളേയും 

പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല ചെറുമകള്‍ ഐശ്വര്യ എന്നിവരെയാണ് സൗമ്യ കൊലപ്പെടുത്തിയത്. അസ്വാഭാവിക മരണം എന്ന് പേരില്‍ ചര്‍ച്ചയായ വാര്‍ത്ത പെട്ടെന്നാണ് കൊലപാതകമാണെന്ന് തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ സൗമ്യയുടെ അറസ്റ്റും ഉണ്ടായി.  ഇവരെല്ലാം വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെ മൊഴിയില്‍ വൈരുദ്ധ്യം കാണിച്ച സൗമ്യയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ന്നുവെന്നാണ് സൗമ്യ എല്ലാവരോടും പറഞ്ഞത്. ഇത് തന്നെ കാണിച്ച് കുട്ടിയുടെ മരണത്തിന് പിന്നാലെ ആശുപത്രിയില്‍ അഡ്മിറ്റാകുകയും ചെയ്തു സൗമ്യ. ആശുപത്രിയില്‍ നിന്ന് തന്നെയാണ് അന്വേഷണ സംഘം സൗമ്യയെ ചോദ്യം ചെയ്യാനായി കൊണ്ട് പോയതും.

സൗമ്യയെ കുരുക്കിയത് കൊലപാതകത്തിലെ സമാനത

ഒരേ സ്വഭാവമുള്ള വിഷമാണ് മരിച്ചവരുടെ ശരീരത്തില്‍ എത്തിയതെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് അന്വേഷണം സൗമ്യയിലേക്ക് തിരിഞ്ഞത്. സൗമ്യയുടെ മാതാപിതാക്കളുടെ മരണത്തിന് കാരണമായ അലൂമിനിയം ഫോസ്ഫൈഡ് തന്നെയാണ് മകള്‍ ഐശ്വര്യയുടെയും മരണത്തിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംശയത്തെ തുടര്‍ന്ന് സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തതോടെയാണ് അസ്വാഭാവിക മരണത്തിന് ഒരു കൊലപാതകത്തിന്റെ മാനം കൈവരുന്നത്.  ഈ കുഞ്ഞിന്റെ മരണത്തിന് ശേഷം മാസങ്ങളുടെ ഇടവേളയിലാണ് സൗമ്യയുടെ അച്ഛനും അമ്മയും ഛര്‍ദ്ദി പിടിപെട്ട് മരിക്കുന്നത്. മൂന്ന് പേരും മരിക്കുന്നത് ഛര്‍ദ്ദി പിടിപെട്ടാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മരണങ്ങളിലെ ദുരൂഹത ചര്‍ച്ചയാകുന്നത്. ഇതിന് പിന്നാലെ ഛര്‍ദ്ദി പിടിപെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 11മണിക്കൂറോളം ചോദ്യം ചെയ്തപ്പോള്‍ സൗമ്യ കുറ്റം സമ്മതിച്ചു.


കൊലയ്ക്ക് കാരണം കാമുകന്‍

കാമുകനൊപ്പം ജീവിക്കുന്നതിന് മാതാപിതാക്കളും കുഞ്ഞും തടസ്സമാകും എന്ന് തോന്നിയതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പോലീസിനോട് സമ്മതിച്ചത്. ആറ് വര്‍ഷം മുമ്പ് സൗമ്യയുടെ ഒന്നരവയസ്സുള്ള കുട്ടി മരിച്ചിരുന്നു. ഇത് സ്വാഭാവിക മരണമാണെന്നാണ് പോലീസ് പറയുന്നത്. തലശ്ശേരിയില്‍ ഒരു ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന സൗമ്യ കൊല്ലം സ്വദേശിയായ ഒരാളുമായി അടുപ്പത്തിലായിരുന്നു. രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ച് ഇരുന്ന സമയത്ത് ഈ ബന്ധം പിരിഞ്ഞു.

ആദ്യം മകള്‍, പിന്നീട് അച്ഛനും അമ്മയും
വറുത്ത മീനില്‍ എലിവിഷം ചേര്‍ത്താണ് നല്‍കിയാണ്എട്ട് വയസ്സുകാരിയായ മകളെ സൗമ്യ കൊല്ലുന്നത്.. പിന്നീട്  അമ്മയ്ക്ക് മീന്‍കറിയില്‍ വിഷം ചേര്‍ത്ത് നല്‍കി. ഐശ്വര്യയുടെ മരണകാരണങ്ങള്‍ തന്നെ അമ്മയിലും കണ്ടതോടെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഈ സംശയം മാറാനായി കിണറില്‍ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞ് പരത്തി. വെള്ളം പരിശോധിക്കാനും നല്‍കി. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. ഈ റിപ്പോര്‍ട്ട് സൗമ്യ അറിഞ്ഞിരുന്നില്ല. അതിനിടെയാണ് രസത്തില്‍ വിഷം ചേര്‍ത്ത് അച്ഛന് നല്‍കുന്നത്.


മരണകാരണം ഫോസ്ഫിന്‍

എലിവിഷത്തിലുള്ള അലൂമിനിയം ഫോസ്ഫൈഡാണ് മരിച്ചവരുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അലൂമിനിയം ഫോസ്ഫൈഡ് ദഹനരസത്തിലെ ഹൈഡ്രോക്ലോറിക് ആസിഡുമായി ചേരുമ്പോള്‍ ഫോസ്ഫിന്‍ ഉത്പാദിപ്പിക്കപ്പെടും. ഇതാണ് മരണകാരണമെന്നാണ് സൂചന. അച്ഛന്‍റേയും അമ്മയുടേയും രക്തത്തില്‍ നിന്ന് ഫോസ്ഫിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ അളവില്‍ പലപ്പോഴായി വിഷം നല്‍കിയെന്നാണ് സൂചന.

കൊലപാതകം മറയ്ക്കാന്‍ ആത്മഹത്യാ നാടകം
സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്യുന്നത് ആശുപത്രിയില്‍ നിന്നാണ്. വീട്ടിലെ തുടര്‍മരണങ്ങള്‍ക്ക് കാരണമായ ഛര്‍ദ്ദി തന്നെയാണ് കാരണമെന്ന് കാണിച്ചാണ് സൗമ്യ ആശുപത്രിയില്‍ അഡ്മിറ്റായത്. എന്നാല്‍ ഇത് ഒരു നാടകമായിരുന്നെന്നാണ് പോലീസ് പറയുന്നത്.


അവസാനം ആത്മഹത്യ

കണ്ണൂർ സബ് ജയിലിലാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ ഏക പ്രതിയാണ് സൗമ്യ. കണ്ണൂര്‍ ജയിലിെല കശുമാവിലാണ് സൗമ്യ തൂങ്ങി മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പ്രതി നേരത്തെ തന്നെ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top