സനല്‍ വധം; മുന്‍ ഡി.വൈ.എസ്.പിയെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി പിടിയില്‍
നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസില്‍ പ്രതിയായ മുന്‍ ഡി.വൈ.എസ്.പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി പിടിയില്‍. കേസില്‍ രണ്ടാമത്തെ ആളാണ് ഇന്ന് അറസ്റ്റിലാകുന്നത്. ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ബിനുവിന്റെ മകന്‍ അനൂപാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. അനൂപ് കൃഷ്ണയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഹരികുമാറിന് രക്ഷപ്പെടാന്‍ കാര്‍ എത്തിച്ചുനല്‍കിയത് അനൂപാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
സംഭവം നടന്ന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ അറസ്റ്റ് ആദ്യ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയത്. ഹരികുമാറിനെ സഹായിച്ച ലോഡ്ജ് മാനേജര്‍ സതീഷിനെ ഇന്ന് ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ടാമത്തെ അറസ്റ്റും ഇന്ന് തന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്. കൊലയാളിയായ ഹരികുമാറിന് വേണ്ടി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
അതേസമയം സനല്‍ കുമാറിന്റെ ഭാര്യ വിജി ഹൈക്കോടതിയെ സമീപിക്കും. മരണം അപകടമരണമാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് വിജിയുടെ ആരോപണം. . കേസന്വേഷണം സിബിഐ ഏറ്റടുക്കുക്കണം. അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നാളെ അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം. സനല്‍ കുമാറിന്‍റ ഭാര്യക്ക് ജോലി നല്‍കണമെന്ന് ആവശ്യത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട് .സനല്‍ കുമാറിന്‍റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്‍റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here