Advertisement

ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയ്ക്ക് ഇനിയും പണം ലഭിച്ചില്ല

December 18, 2018
0 minutes Read
jayalalitha

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച അപ്പോളോ അശുപത്രിയ്ക്ക് മുഴുവന്‍ പണവും ലഭിച്ചില്ലെന്ന് പരാതി. 44.56ലക്ഷം രൂപയാണ് ചികിത്സായിനത്തില്‍ ആശുപത്രിയ്ക്ക് ഇനിയും ലഭിക്കാനുള്ളത്. 6.85കോടി രൂപയാണ് ചികിത്സയ്ക്കായത്. എന്നാല്‍ മുഴുവന്‍ തുക ഇത് വരെ ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന ആറുമുഖ സാമി കമ്മീഷനെ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 2016സെപ്തംബര്‍ 12നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഡിസംബര്‍ അഞ്ച് മരിച്ചു. 75ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിനാണ് ഇത്രയും രൂപയുടെ ബില്ലായിരിക്കുന്നത്. ഇതില്‍ ഭക്ഷണത്തിന് മാത്രമാണ് 1.17കോടിയായിരിക്കുന്നത്. ലണ്ടനില്‍ നിന്ന് ചികിത്സിക്കാനെത്തിയ ഡോക്ടര്‍ക്ക് 92.07ലക്ഷം രൂപയായി. അണ്ണാ ഡിഎംകെ ചെക്കായി 6കോടി രൂപ നല്‍കി. പിന്നീട് 41.13ലക്ഷം രൂപയും നല്‍കിയെങ്കിലും മുഴുവന്‍ പണം ഇത് വരെ നല്‍കിയിട്ടില്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top