തെരഞ്ഞെടുപ്പ്; കോഴിക്കോട് എംകെ രാഘവന്‍ തന്നെയെന്ന് മുല്ലപ്പള്ളി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സിറ്റിംഗ് എംപി തന്നെയായ എംകെ രാഘവന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയ്ക്കിടെയാണ് കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എംകെ രാഘവനെ വന്‍ ഭൂരിപക്ഷത്തോടെ ജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കോഴിക്കോട് ഇത് മൂന്നാം തവണയാണ് എംകെ രാഘവന്‍ മത്സരിക്കാനിറങ്ങുന്നത്. 2009വാശിയേറിയ പോരാട്ടത്തിന് ഒടുവിലാണ് രാഘവന്‍ ജയിച്ച് കയറിയത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസായിരുന്നു എതിരാളി. ഇത്തവണയും ഇടത് റിയാസിനെ കളത്തില്‍ ഇറക്കുമെന്നാണ് സൂചന. അന്ന് വെറും 838വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എംകെ രാഘവന്റെ ജയം.
മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ മുഹമ്മദ് റിയാസിന് അനുകൂലമാകുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എംഎൽഎ എ പ്രദീപ്കുമാറിന്റെ പേരും ഉയരുന്നുണ്ട്. ലോക് താന്ത്രിക് ദളിന്റെയും ഐഎൻഎലിന്റെയും സാന്നിധ്യം മണ്ഡലത്തിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ശബരിമല വിഷയം ഉയർത്തിക്കാട്ടി പരമാവധി നേട്ടംകൊയ്യാൻ ബിജെപിയും ഒരുങ്ങുന്നത്. 7 നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. ഇതിൽ ആറും എൽഡിഎഫിന്റെ കയ്യിലാണ്. 2009 ൽ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here