റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് തെളിവ് പുറത്ത്. പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ചര്‍ച്ചകള്‍ നടന്നു. സമാന്തര ചര്‍ച്ചകള്‍ നടന്നതായി മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ 2015 ല്‍ എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മനോഹര്‍ പരീക്കറിനാണ് കത്തയച്ചത്. സമാന്തര ചര്‍ച്ചകള്‍ ദോഷം ചെയ്‌തെന്നാണ് കത്തില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
Read More:റഫാല്‍ ചര്‍ച്ചയില്‍ തട്ടി ലോക്‌സഭാ; 26 അണ്ണാ ഡിഎംകെ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു
ഇതുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രമാണ് പുറത്ത് വിട്ടത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്.
Read More:റഫാല്‍ ഇടപാട്; സംശയങ്ങള്‍ക്ക് മറുപടി കിട്ടിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി
കരാറിന് ബാങ്ക് ഗ്യാരൻറി വേണമെന്നും കുറിപ്പിൽ നിഷ്കർഷിക്കുന്നു. പ്രതിരോധ മന്ത്രാലയം 2015 നവംബർ 24ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർക്ക് നൽകിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ഇടപെടലിനെ വിമർശിക്കുന്നത്. 2018 ഒക്ടോബറിൽ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ നൽകിയ റിപ്പോർട്ടിൽ ഏഴംഗ സംഘമാണ് റഫാൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയതെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കരാറിൽ ഇടപ്പെട്ടതായി പരാമർശമില്ല.
അതേസമയം, റഫാൽ കരാറിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ഇടതുപക്ഷവും ലോക്സഭയിൽ നോട്ടീസ് നൽകി. റഫാൽ കരാറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരാറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. റഫാല്‍ വിഷയത്തിലും ദേശീയ സുരക്ഷാ വിഷയത്തിലും മോദിയെ സംവാദത്തിന് വെല്ലുവിളിച്ച അദ്ദേഹം മോദി ഭീരുവാണെന്നും സംവാദങ്ങളില്‍ നിന്ന് അദ്ദേഹം ഒളിച്ചോടുന്നുവെന്നും ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here