ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളായി അറിയപ്പെടാനില്ല; മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഐ എം വിജയന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫുട്‌ബോള്‍ താരം ഐ എം വിജയന്‍. എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല ബന്ധമാണ് വെച്ചുപുലര്‍ത്തുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളായി മത്സരിക്കാനില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പല തവണ ചര്‍ച്ച നടത്തി. അനില്‍ അക്കരെ എംഎല്‍എ വീട്ടില്‍ എത്തി ചര്‍ച്ച നടത്തിയെന്നും ഐ എം വിജയന്‍ പറഞ്ഞു.
മുന്‍പ് രാഷ്ട്രീയത്തിലിറങ്ങാന്‍ പറഞ്ഞ് പലരും സമീപിച്ചിരുന്നു. ഫുട്‌ബോളിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അന്നും പറഞ്ഞിരുന്നു. തന്നെ ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഫുട്‌ബോള്‍ താരമായാണ്. അത് തുടരാനാണ് ആഗ്രഹമെന്നും ഐ എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.
സി പി ഐ എമ്മിന് വ്യക്തമായ സ്വാധീനമുളള മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. പി കെ ബിജുവാണ് ആലത്തൂര്‍ എം പി. 2009 നേക്കാള്‍ 2014 ല്‍ ബിജു 17000ത്തിലധികം വോട്ടുകള്‍ കൂടുതല്‍ നേടിയിരുന്നു. കെ ആര്‍ നാരായണന് ശേഷം കൈവിട്ട മണ്ഡലം പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിച്ചുപിടിക്കാന്‍ രാഷ്ട്രീയത്തിനപ്പുറമുളള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തേടുന്നത്. ഐ എം വിജയന്‍ ഉള്‍പ്പെടയുള്ള പ്രമുഖരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here