ഉത്തര്‍പ്രദേശില്‍ ബിജെപി സഖ്യം വിടാനൊരുങ്ങി എസ്ബിഎസ്പി

ഉത്തര്‍പ്രദേശില്‍ ബി ജെ പിക്കൊപ്പമുള്ള സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി സഖ്യം വിടാനൊരുങ്ങുന്നു. പിന്നോക്ക ജനവിഭാഗങ്ങളെ മൂന്നായി തിരിക്കാനുള്ള സാമൂഹ്യ നീതി സമിതിയുടെ നിര്‍ദേശങ്ങള്‍ ഫെബ്രുവരി ഇരുരപത്തിനാലിനകം നടപ്പിലാക്കിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അരുണ്‍ രാജ്ബര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് സാമൂഹ്യ നീതി സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും പിന്നീട് ഉണ്ടായില്ലെന്ന് സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. ഫെബ്രുവരി 24 ന് മുന്പ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സഖ്യം വിടാനാണ് പാര്‍ട്ടി തീരുമാനം. സഖ്യം വിട്ടാല്‍ ബി ജെ പിക്കെതിരെ പ്രചാരണം നടത്തി എണ്‍പത് സീറ്റുകളിലും മത്സരിക്കും. എസ്പി, ബിഎസ്പി സഖ്യത്തിനൊപ്പം ചേരുന്ന കാര്യവും പരിഗണനയിലുണ്ട്.
2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ബിഎസ്പിക്ക് നാല് സീറ്റുകളാണ് ലഭിച്ചത്. ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ സ്വാധിനമുള്ള പാര്‍ട്ടി സഖ്യം വിടുന്നത് ചില മണ്ഡലങ്ങളില്‍ ബിജെപിയെ ബാധിക്കും. ഒബിസി, ദളിത് വിഭാഗങ്ങളിലുള്ള ഉപജാതികളെ മൂന്നായി തിരിക്കണമെന്നായിരുന്നു സാമൂഹ്യ നീതി സമിതിയുടെ നിര്‍ദശം. പിന്നോക്കക്കാര്‍, ദയനീയ അവസ്ഥയിലുള്ള പിന്നോക്കക്കാര്‍, അതിദയനീയ അവസ്ഥയിലുള്ള പിന്നോക്കക്കാര്‍ എന്നിങ്ങനെ തരംതിരിച്ച് സംവരണം കൊണ്ട് വരണമെന്നതാണ് എസ്ബിഎസ്പി പാര്‍ട്ടിയുടെ ആവശ്യം. ഉത്തര്‍പ്രദേശിലെ 44 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here