Advertisement

ഡല്‍ഹി തീപിടുത്തം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ

February 13, 2019
1 minute Read

ഡൽഹിയിൽ 3 മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ അർപിത് പാലസ് പ്രവർത്തിച്ചിരുന്നത് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് പ്രഥമിക വിവരം. ഹോട്ടൽ പ്രവർത്തിക്കുന്നതിന് 2017ൽ എൻ.ഒ.സി നൽകിയിരുന്നു. എന്നാൽ റൂഫ് ടോപ്പ് അടക്കം പ്രവർത്തിച്ചിരുന്നത് ചട്ടങ്ങൾ പാലിക്കാതെയാണ്.അപകടം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഹോട്ടലിന്റെ ജനറൽ മാനേജർ രാജേന്ദ്രൻ, മാനേജർ വികാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി ഡൽഹി മുനിസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി കമ്മീഷണർ ഇറാ സിംഗാളിന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. 3 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിച്ചേക്കും.

Read More:ദില്ലിയില്‍ വീണ്ടും തീപിടുത്തം

കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തീപിടുത്തം കണ്ട് ഭയപ്പെട്ട് താഴേക്ക് ചാടിയതാണ് രണ്ട് പേര്‍ മരിക്കാന്‍ ഇടയാക്കിയത്. ഹോട്ടലിന്റെ നാലാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. പിന്നീട് രണ്ടാം നിലയിലേക്കും തീ പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റാം മനോഹർ ലോഹിയ ആശുപത്രിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

Read More:ഡല്‍ഹിയില്‍ തീപിടുത്തം: മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ്

മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ട്ടപരിഹാരം ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടായാൽ പ്രതിരോധിയ്ക്കാനുള്ള സുരക്ഷക്രമികരണങ്ങൾ ഒന്നും ഹോട്ടലിൽ ഉണ്ടായിരുന്നില്ല. തീപ്പിടുത്തത്തിൽ ഡൽഹി സർക്കാർ ജില്ലാ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top