പെരിയ ഇരട്ടക്കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ ചോദ്യം ചെയ്യുന്നു. രണ്ട് മോട്ടോര്‍ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷണത്തിനായി കര്‍ണാടക പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം ; മുല്ലപ്പള്ളി
ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. കൊല്ലപ്പെട്ട കൃപേഷ്
തന്നെ വധിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലുടെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ബേക്കൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ അരുണേഷ്, നിതിൻ, നിതിൻ എന്നിവർക്ക് ക്രിമിനൽ നടപടി പ്രകാരം നോട്ടീസ് നൽകിയിരുന്നു. പോലീസ്ഈ കേസിൽ മൂന്നു പേർക്കുമെതിരെ 2018 ഡിസംബർ 25 ന്ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നതായും പോലീസ് പറയുന്നു.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊല; കത്തിയുടെ പിടി ലഭിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here