പ്രയോഗം കടന്നു പോയി; കൊലവിളി പ്രസംഗത്തില്‍ ഖേദം രേഖപ്പെടുത്തി വിപിപി മുസ്തഫ

കൊലവിളി പ്രസംഗത്തില്‍ ഖേദം രേഖപ്പെടുത്തി വിപിപി മുസ്തഫ. പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന്നുപോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അത് പ്രസ്ഥാനത്തിന് ഉണ്ടാക്കിയിട്ടുള്ള ബുദ്ധിമുട്ടുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടും മനസിലാക്കുന്നുണ്ടെന്നാണ് മുസ്തഫ പറഞ്ഞത്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് കൊലവിളി പ്രസംഗമായി അതിനെ വ്യാഖ്യാനിച്ചതെന്നും വിപിപി മുസ്തഫ തൃക്കരിപ്പൂരില്‍ പറഞ്ഞു.
ഒന്നരമാസം മുമ്പ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം വലിയ വിവാദമായിരുന്നു. പീതാംബരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ കല്യാട്ട് നടത്തിയ പ്രസംഗത്തിലാണ് മുസ്തഫ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കൊലവിളി നടത്തിയത്.
പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ച് കഴിഞ്ഞു. സഖാക്കളായ പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവും ഇല്ലാതെ മര്‍ദ്ദിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുന്നു. പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. ഒരു കോണ്‍ഗ്രസുകാരനും ചിതയില്‍ വയ്ക്കാന്‍ പെറുക്കിയെടുക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും. ഇതായിരുന്നു മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞത്.
ജനുവരി ഏഴിന് കല്യാട്ടാണ് വിപിപി മുസ്തഫ ഈ പ്രസംഗം നടത്തിയത്. പ്രസംഗം പുറത്ത് വന്നതിന് പിന്നാലെ മുസ്തഫയ്‌ക്കെതിരെ കേസെടുക്കണമെന്നാമശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് എസ്പിക്ക് പരാതി നല്‍കിയിരുന്നു
.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here