സിഖ് വിരുദ്ധ കലാപം; സജ്ജൻ കുമാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറി
സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം കഠിനതടവിനെതിരെ സജ്ജൻ കുമാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറി. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ സജ്ജൻ കുമാറിന്റെ ജാമ്യാപേക്ഷ സഞ്ജീവ് ഖന്ന പരിഗണിച്ചിരുന്നു. ഇതാണ് പിന്മാറ്റത്തിന്റെ കാരണം. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി ചോദ്യം ചെയ്ത ഹർജികളിൽ സുപ്രീം കോടതി നാളെ മുതൽ വാദം കേൾക്കും. നാളെ മുതൽ വ്യാഴാഴ്ച്ച വരെ ഹർജികളിൽ കോടതി വാദം കേൾക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്.
സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കവെയാണ് ജഡ്ജിയുടെ പിന്മാറ്റം.
Read Also : സിഖ് വിരുദ്ധ കലാപക്കേസ്; സജ്ജൻ കുമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സിഖ് മത വിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. തെക്കൻ ഡൽഹിയിലെ കലാപത്തിനിടെ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് സജ്ജൻകുമാറിനെ ഡൽഹി ഹൈക്കോടതി ജീവപപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.
കീഴടങ്ങാൻ ഒരു മാസം കൂടി സമയം ചോദിച്ചിരുന്നുവെങ്കിലും ഒരുവിധത്തിലുള്ള ദയയും പ്രതി അർഹിക്കുന്നില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.കേസിലെ അപ്പീൽ സുപ്രീം കോടതി പരിഗണിക്കാൻ വൈകുമെന്നുറപ്പായതോടെ കീഴടങ്ങാനാണ് സജ്ജൻ കുമാറിന് നിയമോപദേശം ലഭിച്ചിരുന്നു. ഡിസംബർ പതിനേഴിനാണ് മുൻ കോൺഗ്രസ്സ് എം പി കൂടിയായ സജ്ജൻ കുമാറിനെ ഡൽഹി ഹൈക്കോടതി ജീവ പര്യന്തം തടവിനു ശിക്ഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here