പാക് തടവിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാൻ ഇന്ന് മോചിതനാകും

പാക്ക് തടവിലായ വൈമാനികൻ അഭിനന്ദൻ വർധമാൻ ഇന്ന് മോചിതനാകും. വാക അതിർത്തിയിൽ എത്തിയ്ക്കുന്ന അദ്ധേഹത്തെ രാജ്യത്തെയ്ക്ക് ഇന്ത്യൻ വ്യോമസേന സംഘം സ്വീകരയ്ക്കും. ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനും കടുത്ത സമ്മർദ്ധത്തിനും വഴിപെട്ട് ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡറെ വിട്ടയയ്ക്കാൻ ഇന്നലെ ആണ് പാക്കിസ്ഥാൻ തിരുമാനിച്ചത്.
ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്സിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഈ സമ്മേളനത്തിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വിംഗ് കമാന‍്‍ഡറെ തിരിച്ചയക്കുമെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ തയ്യാറാവുന്ന പക്ഷം മാത്രമേ അഭിനന്ദനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കു എന്ന മുൻ നിലപാട് തിരുത്തിയാണ് അഭിനന്ദിന്റെ മോചനം ഇന്ത്യ പ്രഖ്യാപിച്ചത്.
Read Also : മസൂദ് അസറിനെതിരെ ലോക രാഷ്ട്രങ്ങൾ; യാത്ര വിലക്ക് ർേപ്പെടുത്തണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ആവശ്യം
ഒരു ഉപാധിയും ഇല്ലാതെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കണം എന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇക്കാര്യം നയതന്ത്രമാർഗ്ഗത്തിൽ പാകിസ്ഥാനെ ഇന്ത്യ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകിട്ടോടെ അഭിനന്ദൻ വർധമാനെ വാഗാ അതിർത്തിയിൽ കൈമാറും എന്നാണ് പാക്കിസ്ഥാൻ ഇപ്പോൾ നൽകിയിട്ടുള്ള സന്ദേശം. വ്യോമസേനയുടെ പ്രത്യേക സംഘം അഭിനന്ദൻ വർധമാനെ സ്വീകരിയ്ക്കും. വൈമാനികന്റെ മാതാപിതാക്കൾ അടക്കം ബന്ധുക്കളും വാഗ അതിർത്തിയിൽ എത്തിയിട്ടുണ്ട്. വർധമാനെ സ്വീകരിയ്ക്കുന്ന സംഘത്തിന്റെ ഭാഗമാകാൻ പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദർ സിംഗ് താത്പര്യം വ്യക്തമാക്കി. വാഗ അതിർത്തിയിലെത്തുന്ന അഭിനന്ദൻ വർധമാൻ പ്രതിരോധമന്ത്രി വ്യോമസേന മേധാവി അടക്കമുള്ളവരെ ഡൽഹിയിൽ സന്ദർശിയ്ക്കും. വർധമാനെ പ്രധാനമന്ത്രിയും കാണും എന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here