കര്‍ഷക ആത്മഹത്യ; നാളെ അടിയന്തര മന്ത്രിസഭായോഗം
കര്‍ഷക ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തര മന്ത്രിസഭാ യോഗം ചേരും. വരുന്ന ബുധനാഴ്ച ബാങ്കുകളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ബാങ്കുകള്‍ കൃഷി വായ്പ എടുത്തവര്‍ക്ക് അല്ല നോട്ടീസ് അയക്കുന്നതെന്നും സര്‍ഫാസി നടപടികളില്‍ നിന്ന് പിന്മാറണമെന്നും വിഎസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ജപ്തി നോട്ടീസ് കിട്ടുന്നവര്‍ ഭയപ്പെടരുതെന്നും സര്‍ക്കാര്‍ വേണ്ട നടപടി എടുക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.
കാര്‍ഷിക വായ്പകളില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. സാവകാശം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനേയും നബാര്‍ഡിനേയും സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 12ന് റിസര്‍വ് ബാങ്ക് പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയത് ഏഴ് കര്‍ഷകരാണ്.തൃശ്ശൂര്‍ മാളയിലാണ് അവസാനമായി കേരളത്തില്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൃശൂര്‍ മാള കുഴൂരില്‍ പാറാശ്ശേരി ജിജോയാണ് ആത്മഹത്യ ചെയ്തത്. മാര്‍ച്ച് ഒന്നിനായിരുന്നു സംഭവം.
കാർഷിക വായ്പകളിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങരുതെന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുക്കൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു വന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. കാർഷിക വായ്പകളിൽ ആശ്വാസം ആവശ്യപ്പെട്ട് ഈ മാസം 12ന് സഹകരണ മന്ത്രിയും ചീഫ് സെക്രട്ടറിയും നബാർഡുമായും റിസർവ് ബാങ്കുമായും ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here