സൗദി; പുതുതായി നിര്‍മ്മിക്കുന്നത് പന്ത്രണ്ട് മല്‍സ്യ ബന്ധന തുറമുഖങ്ങള്‍

സൗദിയില്‍ പുതിയ പന്ത്രണ്ട് മല്‍സ്യ ബന്ധന തുറമുഖങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളിലാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് കീഴില്‍ തുറമുഖങ്ങള്‍ സജ്ജമാകുന്നത്.
മല്‍സ്യ ബന്ധന മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനും രാജ്യത്തെ മല്‍സ്യബന്ധനം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൻറ്റെ പുതിയ പദ്ധതി. ദമ്മാം , മക്ക, മദീന, അസീര്‍, ജിസാന്‍, തബൂക്ക് തുടങ്ങിയ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് പുതിയ തുറമുഖങ്ങൾ ഒരുങ്ങുന്നത് ഇവയില്‍ ആറെണ്ണം കിഴക്കന്‍ പ്രവിശ്യയിലാണ്.ഇതിൽ നാല് തുറമുഖങ്ങളുടെ പണി പൂര്‍ത്തീകരിച്ചതായും ഉടന്‍ മല്‍സ്യ ബന്ധത്തിനായി തുറന്നു കൊടുക്കുമെന്നും ഫിഷറീസ് വകുപ്പ് മേധാവി ഡോക്ടര്‍ അലി ബിന്‍ മുഹമ്മദ് അല്‍ ശൈഖ് അറിയിച്ചു. പുതിയ തുറമുഖങ്ങള്‍ സജ്ജമാകുന്നതോടെ നാലായിരത്തിലധികം ബോട്ടുകള്‍ക്ക് ഒരേ സമയം മല്‍സ്യ ബന്ധനത്തിലേര്‍പ്പെടാനാകും .
Read More: സൗദിയില്‍ ഭീകരവാദ കേസുകളില്‍ തടവില്‍ കഴിയുന്നത് അയ്യായിരത്തിലേറെ പേര്‍
രാജ്യത്തെ മല്‍സ്യ സമ്പത്തിൻറ്റെ അറുപത് ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നാണ് ലഭിക്കുന്നത് മല്‍സ്യ ബന്ധന തുറമുഖങ്ങള്‍ വഴി രാജ്യത്തെ ചെറുകിട പദ്ധതികളില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. ഇത് വഴി ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥക്ക് കരുത്തേകുമെന്നും ഫിഷറീസ് വകുപ്പ് മേധാവി ഡോക്ടര്‍ അലി ബിന്‍ മുഹമ്മദ് അല്‍ ശൈഖ് വ്യക്തമാക്കി .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here