Advertisement

കെ വി തോമസ് സമുന്നതനായ നേതാവ്; പാര്‍ട്ടി വിടില്ലെന്ന് രമേശ് ചെന്നിത്തല

March 17, 2019
Google News 1 minute Read

കെ വി തോമസ് സമുന്നതനായ നേതാവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ വലുതാണ്. കെ വി തോമസുമായി തനിക്ക് വര്‍ഷങ്ങളായി പരിചയമുണ്ട്. തനിക്ക് ഏറെ ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം. പാര്‍ട്ടി കെ വി തോമസിന്റെ സേവനം വിലമതിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കെ വിതോമസുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ വി തോമസ് പാര്‍ട്ടി വിടില്ലെന്ന സൂചനയാണ് രമേശ് ചെന്നിത്തല പങ്കുവെച്ചത്.

എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസ് എം പിയെ അനുനയിപ്പിക്കാനാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെ വസതിയില്‍ എ്ത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഇരുപത് മിനിട്ടോളം നീണ്ടു. ചര്‍ച്ച വിജയമോ, പരാജയമോ എന്ന് വ്യക്തമാകാത്ത സാഹചര്യമാണുള്ളത്.

Read more: തെരഞ്ഞെടുപ്പില്‍ കെ വി തോമസ് സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

ഉന്നത സ്ഥാനങ്ങള്‍ വഹിച്ച് കെ വി തോമസ് പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ വി തോമസ് സഹകരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചിരുന്നു. അതേസമയം, കെ വി തോമസ് എം പിയെ എറണാകുളത്ത് മത്സരിപ്പിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. ബിജെപി കേന്ദ്ര നേതാക്കള്‍ കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ അനുകൂലമായ പ്രതികരണമല്ല കെ വി തോമസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ വി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെവി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തില്‍ ദുഃഖമുണ്ട്. താന്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here