മോദി അനുകൂല പ്രസ്താവന; രാജസ്ഥാന്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തല്‍

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. ഗവര്‍ണര്‍ പദവിയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്ന അദ്ദേഹത്തിന്റെ പ്രസ്തവനയാണ് ചട്ടലംഘനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചതായും സൂചനയുണ്ട്.
മാര്‍ച്ച് 23നായിരുന്നു കല്യാണ്‍ സിങിന്റെ വിവാദ പ്രസ്താവന. തങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരണെന്നും മോദിയുടെ രണ്ടാം വരവിനായി ആഗ്രഹിക്കുന്നവരാണെന്നും കല്യാണ്‍ സിങ് പറഞ്ഞിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയത്. താന്‍ ഒരു ബിജെപി പ്രവര്‍ത്തകനാണ് എന്ന പ്രസ്താവനയിലൂടെ കല്യാണ്‍ സിങ് ഗവര്‍ണര്‍ പദവിയുടെ അന്തസ് ഇടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.
ഇത് രണ്ടാം തവണയാണ് ഒരു ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തുന്നത്. നേരത്തേ ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ആയിരുന്ന ഗുല്‍സാര്‍ അഹമ്മദ് തന്റെ മകന്‍ സയിദ് അഹമ്മദിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഗുല്‍സാര്‍ അഹമ്മദ് ഗവര്‍ണര്‍ പദവി രാജിവെച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here