കർണാടകയിൽ വിവിധ ഇടങ്ങളിൽ ആദായ നികുതി വകുപ്പിൻറെ റെയ്ഡ് പുരോഗമിക്കുന്നു
കർണാടകയിൽ വിവിധ ഇടങ്ങളിൽ ആദായ നികുതി വകുപ്പിൻറെ റെയ്ഡ് പരോഗമിക്കുന്നു. സംസ്ഥാന മന്ത്രിമാരായ സി എസ് പുട്ടരാജു, രെവന്ന, ഡി സി തമ്മന്ന എന്നിവരുമായി അടുത്ത ബന്ധമുള്ളവരുടെ വസതിയിലാണ് റെയിഡ് നടക്കുന്നതെന്ന് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പാകെ നടക്കുന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ്സ് ജെഡിഎസ് നേതൃത്വം ആരോപിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ രണ്ട് മൂന്ന് ഘട്ടങ്ങളിലായി ഏപ്രിൽ 18, 23 തിയതികളിലാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കെയാണ് ഹസൻ മാണ്ഡ്യ പ്രദേശങ്ങളിലെ കോൺഗ്രസ്സ് ജെഡിഎസ് പ്രാദേശിക നേതാക്കളുടെ നേതാക്കളുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയിഡ് പുരോഗമിക്കുന്നത്.
Read Also : റെയ്ഡ്: കണ്ടെത്തിയത് 281 കോടി രൂപ; ആദായ നികുതി വകുപ്പിനു മുൻപേ കണക്ക് പുറത്തുവിട്ട് ബിജെപി
എന്നാൽ പ്രധാനപെട്ട കോൺഗ്രസ്സ് ജെഡിഎസ് നേതാക്കളുടെ ഇടനിലക്കാരുടെ വസതിയിലാണ് റെയ്ഡ് നടക്കുന്നത് എന്നാണ് സൂചന. അഞ്ചിടങ്ങളിലാണ് റെയ്ഡ് നടക്കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പായി നടക്കുന്ന ഇത്തരം റെയ്ഡുകൾ കേന്ദ്ര സർക്കാരിൻറെ രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് കോൺഗ്രസ് ജെഡിഎസ് നേതൃത്ത്വം പ്രതികരിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാന മന്ത്രി സിഎസ് പുട്ടരാജുവിൻറെ വസതിയിലുൾപെടെ ആദായ നികുതി വകുപ്പ് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. അതേസമയം തമിഴ് നാട്ടിൽ ഡിഎംകെ സ്ഥാനാർത്ഥിയുടെ വിട്ടിൽ ആദായ നികുത്തി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്ന് വെല്ലൂർ ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന പ്രചരണം വ്യാജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here