ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ആഭ്യന്തര അന്വേഷണസമിതിയുടെ നോട്ടീസ്

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിൽ ഉള്ള മൂന്നംഗ സമിതിയാണ് നോട്ടീസ് അയച്ചത്. ഏപ്രിൽ 26 ന് സമിതിക്ക് മുമ്പാകെ ഹാജരാകാൻ നിർദ്ദേശമുണ്ട്.
പരാതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ സുപ്രീം കോടതി രജിസ്ട്രർ ജനറലിനോട് സമിതി നിർദ്ദേശിച്ചു. ജസ്റ്റിസ് എസ്എ ബോബ്‌ഡെ ജസ്റ്റിസ്മാരായ എൻവി രമണ ഇന്ദിര ബാനർജി എന്നിവരടങ്ങുന്നതാണ് സമിതി.
മുപ്പതിയഞ്ചുകാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റീസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം.
തനിക്കെതിരായ ലൈംഗികാരോപണങ്ങൾ തള്ളി സുപ്രീംകോടതി ജഡ്ജി നേരത്തെ രംഗത്തെത്തിയിരുന്നു. ജീവനക്കാരിയുടെ ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ പദവിയെ ദുർബലപ്പെടുത്താനാണ് ഇത്തരത്തിലൊരു നടപടി. ജീവനക്കാരി രണ്ട് കേസുകളിൽ പ്രതിയാണെന്നും രഞ്ജൻ ഗോഗൊയ് വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here