കെവിൻ വധക്കേസ്; മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം തുടരും

കെവിൻ വധക്കേസിൽ മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം തുടരും. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം തിരിച്ചറിയുന്നത് ഉൾപ്പെടെയുള്ള നടപടികളും നാളെ നടക്കും. ദുരഭിമാനകൊലയുടെ വിഭാഗത്തിൽ പരിഗണിക്കുന്നതിനാൽ ജൂൺ 6 വരെ തുടർച്ചയായാണ് വിചാരണ നടപടികൾ.
വീട് ആക്രമിച്ചതിന് തലേദിവസം പ്രതികൾ ഗാന്ധിനഗറിൽ താമസിച്ച ഹോട്ടൽ ഉടമയോടും, കെവിൻറെ പിതാവ് ജോസഫ് നോടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
അനീഷിന്റെ വിസ്താരം പൂർത്തിയായ ശേഷമാകും മറ്റു സാക്ഷികളുടെ വിസ്താരം ആരംഭിക്കുക. കേസിലെ 14 പ്രതികളുടെ അഭിഭാഷകരും അനീഷിനെ വിസ്തരിച്ചു. പോലീസ് നൽകിയ മൊഴികളുടെ വൈരുദ്ധ്യത്തിന് പുറമേ അനീഷിനെ കാഴ്ചശക്തിയെ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു.
ആദ്യ ദിനത്തിലെ പ്രോസിക്യുഷൻ വിസ്താരത്തിനിടയിൽ മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ 7 പ്രതികളെ അനീഷ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ നീനുവിന്റെ പിതാവ് ചാക്കോ ഉൾപ്പടെ 3 പ്രതികളെ തിരിച്ചറിയാൻ അനീഷിനായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here