കാവി കൊടി നാട്ടിയതിന് യുവാവിന് ക്രൂരമർദ്ദനം ? പ്രചരിക്കുന്ന വീഡിയോ സത്യമോ ?

കഴിഞ്ഞ ദിവസങ്ങളിൽ പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും അക്കൗണ്ടുകളിലും ഏറെ പ്രചരിച്ച ഒന്നാണ് ഒരുകൂട്ടം ആളുകൾ ചേർന്ന് ഒരു ചെറുപ്പക്കാരനെ നിർദാക്ഷിണ്യം തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ. നമ്മുടെ മനസ്സിനെ വല്ലാതെ നോവിച്ചിരിക്കും ഈ വിഡിയോ. കാവിക്കൊടി നാട്ടിയതിന് യുവാവിനെ തല്ലിച്ചതയ്ക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കപ്പെട്ടത്.
This is the position of Hindus in West Bengal.This Hindu boy hoisted saffron flag atop his house. @MamataOfficial The day is not too far when every Hindu will be crucified like this boy.#SaveBengalSaveDemocracy #BattleForBengal @TajinderBagga @KapilMishra_IND @MODIfiedVikas pic.twitter.com/PbrWyoERiZ
— Real Chowkidar Deepak Kapur™ (@realkapur) May 16, 2019
‘കാവി കൊടി നാട്ടിയതിന് യുവാവിന് ക്രൂരമർദ്ദനം; ഈ ചെറുപ്പക്കാരനെപ്പോലെ എല്ലാ ഹിന്ദുക്കളും ക്രൂശിക്കപ്പെടേണ്ടി വരുന്ന ദിനം അകലെയല്ല’- എന്ന തലക്കെട്ടോടെ പ്രചരിച്ച ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് പങ്കുവെച്ചത്.
എന്നാൽ ഇത് ശരിയോ തെറ്റോ ?
വീഡിയോ യഥാർത്ഥത്തിൽ നടന്നതാണെങ്കിലും അതിന്റെ തലക്കെട്ട് തെറ്റാണ്. കാവിക്കൊടി നാട്ടിയതിനല്ല യുവാവിനെ തല്ലുന്നത് മറിച്ച് പണം കടംനൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിലാണ്. മാർച്ച് 2018 നാണ് ഈ സംഭവം നടക്കുന്നത്.
സംഭവം ഇങ്ങനെ :
ഷംസാദ് എന്ന വ്യക്തിയെയാണ് ഒരുകൂട്ടം ആളുകൾ ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്നത്. നാസിർ ന്നെ വ്യക്തിക്ക് 1500 രൂപയാണ് ഷംസാദ് കടംനൽകിയത്. ഇത് തിരിച്ചു ചോദിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കാവുകയും ഷംസാദ് നാസിറിനെ മർദ്ദിക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ പ്രതികാരമെന്നോണം നാസിർ സുഹൃത്തുക്കളെക്കൂട്ടി ഷംസാദിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
Deoria: Miscreants tied youth to a tree & thrashed him after he asked them for the money lent by him. Video of the incident went viral, Police took cognizance & arrested one accused, say, ‘Main accused arrested, 4 others in video have been identified & are absconding.'(28.3) pic.twitter.com/1IjLIm4rtw
— ANI UP (@ANINewsUP) March 30, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here