സിറോ മലബാർ സഭാ വ്യാജരേഖ കേസ്; ഫാദർ ടോണി കലൂക്കാരൻ, ഫാദർ പോൾ തേലക്കാട്ട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിറോ മലബാർ സഭാ വ്യാജരേഖ കേസിൽ ഫാദർ ടോണി കലൂക്കാരൻ, ഫാദർ പോൾ തേലക്കാട്ട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
വ്യാജരേഖ കേസിൽ പോൾ തേലക്കാട്ട് ഒന്നാം പ്രതിയും, ടോണി കല്ലൂക്കാരൻ നാലാം പ്രതിയുമാണ്. മൂന്നാം പ്രതി ആദിത്യനെ ക്രൂരമായി മർദ്ദിച്ച് തങ്ങൾക്കെതിരെ മൊഴി നൽകാൻ പോലീസ് നിർബന്ധിക്കുകയായിരുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരുൾപ്പെടുന്ന രേഖകൾ അതിരൂപത അഡ്മിനിസ്‌ട്രേറ്റർക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഇരുവരും മൂൻകൂർ ജാമ്യപേക്ഷയിൽ പറയുന്നു.
റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി ആദിത്യന്‍റെ ജാമ്യ ഹർജിയും ഇതേ കോടതി ഇന്ന് പരിഗണിക്കും. വൈദികരുടെ നിർദ്ദേശപ്രകാരണമാണ് താൻ വ്യാജ രേഖ നിർമ്മിച്ചതെന്നായിരുന്നു ആദിത്യന്‍റെ മൊഴി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here