ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇഫ്താർ വിരുന്ന് പാക്കിസ്ഥാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തി; അതിഥികളെ കയ്യേറ്റം ചെയ്തു

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഒരുക്കിയ ഇഫ്താർ വിരുന്ന് പാക്കിസ്ഥാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തി. ഇഫ്താർ വിരുന്നിനെത്തിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് പാക് സുരക്ഷാ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് ഇഫ്താർ വിരുന്നിനെത്തിയ നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങി.
ഇസ്ലാമാബാദിലെ ഹോട്ടൽ സെറീനയിലാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ ശനിയാഴ്ച ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. പരിപാടിക്കെത്തിയ അതിഥികളോട് സുരക്ഷാ പരിശോധനയുടെ പേരിൽ പാക് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുകയായിരുന്നു. അതിഥികളിൽ പലർക്കും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് മർദ്ദനമേൽക്കേണ്ടിയും വന്നു. അതിഥികൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ പിന്നീട് ഖേദപ്രകടനം നടത്തി.
Indian High Commissioner to Pakistan Ajay Bisaria to ANI: We apologise to all our guests who were aggressively turned away from our Iftar yesterday. Such intimidatory tactics are deeply disappointing (file pic) 1/2 pic.twitter.com/3skZWBa0jq
— ANI (@ANI) June 2, 2019
Indian High Commissioner to Pakistan Ajay Bisaria to ANI: They not only violate basic norms of diplomatic conduct and civilized behaviour, they are counter-productive for our bilateral relations. (2/2) https://t.co/P38ualSWDj
— ANI (@ANI) June 2, 2019
എല്ലാ അതിഥികളോടും താൻ ക്ഷമ ചോദിക്കുകയാണെന്നും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുള്ള നീക്കം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും അജയ് ബിസാരിയ പറഞ്ഞു. പാക്കിസ്ഥാൻ നടത്തിയത് നയതന്ത്ര അടിസ്ഥാന തത്വങ്ങളുടെ ലംഘനം മാത്രമല്ലെന്നും മറിച്ച് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന് എതിരായ നീക്കമാണെന്നും പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here