ആലപ്പുഴയുടെ തീരങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാകുന്നു; നിരവധി വീടുകളില്‍ വെള്ളം കയറി

കാലവര്‍ഷം എത്തുന്നതിന് മുന്‍പ് ആലപ്പുഴയുടെ തീരങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷം. അമ്പലപ്പുഴ ആറാട്ട്പുഴയിലും, മീനുട്ടികടവിലും കടലാക്രമണം രൂഷമായതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള തീരമേഖലയില്‍ കടല്‍ഭിത്തി സ്ഥാപിക്കാത്തതാണ് കടലാക്രമണം രൂക്ഷമാകാന്‍ കാരണമെന്നാണ് ആരോപണം.
കടലമ്മ കലിതുള്ളിയെത്താന്‍ സമയമാകുന്നതേ ഉള്ളു. എന്നാല്‍ ഇപ്പോള്‍ , തന്നെ വീശിയടിക്കുന്ന തിരമാലകള്‍ അമ്പലപ്പുഴമുതല്‍ ആലപ്പുഴവരെയുള്ള തീരങ്ങള്‍ കവര്‍ന്നെടുത്തു കഴിഞ്ഞു. മീനുട്ടി കടവില്‍ ഇന്നലെ മാത്രം കടല്‍ കവര്‍ന്നെടുത്തത് ഈ വീടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന മണ്‍തിട്ടകളാണ്. എപ്പോഴും കടലെടുക്കാവുന്ന അവസ്ഥയില്‍ ഈ വീടുകളും.
തിരമാലകളെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ഭിത്തിയും പുലിമുട്ടും ഇത്തവണയും നിര്‍മ്മിച്ചിരുന്നില്ല എന്നതാണ് സ്ഥിതി ഇത്ര ഗുരുതരമാക്കുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 1, 15,16, 17 എന്നീ നാലു വാര്‍ഡുകളിലെ ഇരുന്നൂറില്‍ അധികം വരുന്ന കുടുംബങ്ങള്‍ ആശങ്കയോടെയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.
80 കോടിയില്‍ അധികം ചെലവഴിച്ച് നിര്‍മ്മിച്ച നൂതന കടല്‍ഭിത്തി നിര്‍മ്മിച്ചെങ്കിലും അത് വേണ്ട രീതിയില്‍ നടപ്പാക്കാത്തതും സ്ഥിതി സങ്കീര്‍ണമാക്കി. കടല്‍ കലിതുള്ളുന്ന സമയം ആകുന്നതേയുള്ളു. ആദ്യമായി കടല്‍ കയറിയപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ വരും ദിവസങ്ങളില്‍ ഈ തീരത്ത് തകര്‍ന്ന് വീഴുന്നത് നൂറിലധികം കുടുംബങ്ങളുടെ സ്വപ്നങ്ങളാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here