‘മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറേ’; വി എം സുധീരനെതിരെ എ പി അബ്ദുള്ളക്കുട്ടി

‘മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറേ’; വി എം സുധീരനെതിരെ എ പി അബ്ദുള്ളക്കുട്ടി
കോൺഗ്രസിൽ നിന്നും പുറത്താക്കിയതിന് പിന്നാല വി എം സുധീരനെ വിമർശിച്ച് എ പി അബ്ദുള്ളക്കുട്ടി രംഗത്ത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പിന്തുണച്ചും സുധീരനെ വിമർശിച്ചുമാണ് അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. വി എം സുധീരന്റെ വികസന വിരുദ്ധ പതിവിനെ അവസരവാദമെന്നല്ലാതെ എന്ത് പറയാനാണെന്ന് അബ്ദുള്ളക്കുട്ടി ചോദിക്കുന്നു.
1996 ൽ ഡൽഹി വിമാനത്താവളവും പിന്നീട് മുംബൈ, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചത് കോൺഗ്രസ് സർക്കാരുകളാണെന്നും അന്ന് വി എം സുധീരൻ എവിടെയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
തിരുവനന്തപുരം എയർപ്പോർട്ട് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഫെയ്സ് ബുക്ക് പോസ്റ്റുകൾ കണ്ടു. ഒന്ന് ശശി തരൂരിന്റെയും മറ്റൊന്ന് മഹാനായ വി എം സുധീരന്റേയും….
എയർപോർട്ട് കരാകാർ അധാനി ആയാലും, അംബാനിയല്ല സാക്ഷാൽ കാറൽ മാർക് സായാലും എയർ പോർട്ട് ആധുനികവൽക്കരിക്കണം. ഇതാണ് തരൂരിന്റെ പ്രതികരണം…
തരൂർ ജിക്ക് എന്റെ കട്ട സപ്പോർട്ട് പ്രഖ്യാപിച്ചുകൊണ്ട്
വി എം എസിന്റെ വികസന വിരുദ്ധ പതിവ് വാദഗതിയെ മിതമായ ഭാഷയിൽ പറഞ്ഞാൽ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണ്
പി എം മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ….
1996 ൽ ദില്ലി, പിന്നീട് മുംബൈയ് തുടർന്ന് ഹൈദറാബാദും, ബംഗ്ലൂരുവും സ്വകാര്യ ഓപ്പറൈറ്റർമാരെ ഏൽപിച്ചത് കോൺഗ്രസ്സ് സർക്കാരുകളാണ്
അത് വളരെ ശരിയായ കലോചിതമായ ഒരു നടപടിയായിരുന്നു എന്ന് വികസനമാഗ്രഹിക്കുന്നവർക്കെല്ലാം അറിയാം
സുധീരൻ സാറ് അന്ന് എവിടെയായിരുന്നു?
ഇതൊന്നും ഓർക്കാതെ കോർപ്റേറ്റ് വിരോധം പറഞ്ഞ് കമ്മ്യൂണിസ്റ്റ്കാർ പോലും ഉപേക്ഷിച്ച കാലഹരണപെട്ടതാണ് അങ്ങളുടെ ആദർശം എന്ന് പറയേണ്ടി
വന്നതിൽ ക്ഷമിക്കുക
ഒരിക്കൽ മൻമോഹൻ സിംങ്ങ് പാർലിമെൻറിൽ പറഞ്ഞു നമ്മുടെ പൊതു മേഖലയായ എയർ പോർട്ട് അതോറിറ്റിയെ ആധുനികവൽക്കരണം ഏല്പിച്ചിട്ട് ഒന്നും നടക്കുന്നില്ല എന്ന് മാത്രമല്ല ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് കണ്ടുവരുന്നത്….. അതിന് പ്രതിവിധിയായി ആ മഹാനായ എക്ണോമിസ്റ്റ് കണ്ടു പിടിച്ച പ്രതിവിധിയാണ്
പിപിപി അഥവാ പബ്ലിക്ക്, പ്രൈവറ്റ്, പീപ്പിൾ പാർട്ണർ ഷിപ്പ്
ഇതൊന്നും മനസ്സിലാക്കാതെ കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന അങ്ങ് നിലവാരമില്ലാത്ത എഫ് പോസ്റ്റ് ഇടരുത്
ഈ സ്വകാര്യ വൽക്കരണം തിരുവന്തപുരം എയർ രപ്പാർട്ടിനെ ലോകോത്തര നിലവാരത്തിൽ ഉയർത്തും വൻ നിക്ഷേപം വരും
സിഐഎസ്എഫിന്റെ കൈയിലാണ് എയർപോർട്ടിന്റെ സെക്യൂരിറ്റി മുഴുവൻ നിലനിൽക്കുക
കേന്ദ്ര സർക്കാറിന്റെ മേൽനോട്ടമുള്ള മേനേജ് മെന്റും ഓപ്പറേഷനും മാത്രമാണ് അധാനിക്ക് നൽകുന്നത് അതും കുറച്ച് കൊല്ലത്തേക്ക് മാത്രം
ആറ് എയർപോർട്ടുകൾക്കൊപ്പം അനന്തപുരി ആധുനികവൽക്കരിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here