എഎൻ 32 വിമാന ദുരന്തം: മുഖ്യമന്ത്രി അനുശോചിച്ചു
അരുണാചൽപ്രദേശിൽ എഎൻ-32 വ്യോമസേനാ വിമാനം തകർന്ന് മരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യസേവനത്തിനിടയില്‍ മരണപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വിമാനാപകടത്തിൽ മൂന്നു മലയാളി വ്യോമസേന ഉദ്യോഗസ്ഥർ അടക്കം 13 പേരാണ് മരിച്ചത്.
ആസാമിലെ ജോർഹട്ടിൽനിന്നു മെൻചുകയിലേക്കു പറന്ന വിമാനമാണു ജൂണ്‍ മൂന്നിനാണ് കാണാതായത്. അരുണാചലിലെ ലിപോ മേഖലയിലെ വനത്തിൽ കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. വിമാനം തകർന്ന പ്രദേശത്ത് തെരച്ചിൽ തുടങ്ങിയ ശേഷമാണ് വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചുവെന്ന് ഇന്ന് രാവിലെ വ്യോമസേന സ്ഥിരീകരിച്ചത്. വിമാനത്തിന്റെ ബ്ലാക് ബോക്സും തെരച്ചിൽ കണ്ടെത്തിയിട്ടുണ്ട്.
ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചൽ സ്വദേശി ഫ്ലൈറ്റ് എൻജിനിയർ അനൂപ്കുമാർ, തൃശൂർ അത്താണി സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദ്കുമാർ, കണ്ണൂർ സ്വദേശി എൻ.കെ. ഷരിൻ എന്നിവരാണ് മരിച്ചത് മലയാളികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here