Advertisement

വാടക ഗർഭധാരണ നിയന്ത്രണ ബിൽ കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു

July 4, 2019
1 minute Read

വാടക ഗർഭധാരണ അനുമതിയുടെ ദുരുപയോഗം തടയാനുള്ള നിയമനിർമ്മാണ നടപടികൾക്ക് തുടക്കമായി. വാടക ഗർഭധാരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന വാടക ഗർഭധാരണ നിയന്ത്രണ ബിൽ കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു. സാമ്പത്തികം ഉൾപ്പടെയുള്ള നേട്ടങ്ങൾക്കായി നടത്തുന്ന വാടക ഗർഭധാരണം നിരോധിക്കാൻ നിർദേശിയ്ക്കുന്ന ബിൽ പ്രാബല്യത്തിൽ വരുമ്പോൾ വാടക ഗർഭധാരണം അത് ആവശ്യമുള്ള ദമ്പതികൾക്കായ് അവരുടെ അടുത്ത ബന്ധുക്കൾക്കു മാത്രമെ നടത്താനെ അനുവാദം നൽകുന്നുള്ളു

വാടക ഗർഭധാരണം സാമ്പത്തിക നേട്ടങ്ങൾ കരസ്ഥമാക്കാനുള്ള കുറുക്കുവഴിയായി
ഉപയോഗിയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് നിർദിഷ്ട ബിൽ കേന്ദ്രമന്ത്രിസഭ അംഗികരിച്ചത്. വാടക ഗർഭധാരണത്തിന് അനുബന്ധമായി വ്യാപിയ്ക്കുന്ന ചൂഷണവും കച്ചവടവും നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം. ബിൽ അനുസരിച്ച് വാടക ഗർഭധാരണം നിയന്ത്രിക്കാൻ ദേശീയ, സംസ്ഥാന തലങ്ങളില്‍ ബോർഡുകൾ രൂപീകരിക്കും. മാത്രമല്ല ബിൽ അനുസരിച്ച് വാടക ഗർഭധാരണത്തിനുള്ള അവകാശം നിയമപരമായി വിവാഹിതരായ ഇന്ത്യൻ പൗരൻമാരായ ദമ്പതികൾക്കു മാത്രമായി ചുരുക്കും.

Read Also : പതിനൊന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭഛിദ്രം നടത്താൻ അനുവദിക്കാതെ പുതിയ നിയമം

വിവാഹിതരായി 5 വർഷത്തിനു ശേഷവും മക്കളില്ലാത്ത ദമ്പതികൾക്കു വാടക ഗർഭധാരണം ഉപയോഗിക്കാം എന്നാണ് വ്യവസ്ഥ. ഇതിന് തങ്ങൾക്കു കുട്ടികളുണ്ടാവില്ലെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാടക ഗർഭപാത്രത്തിന് അപേക്ഷിക്കുന്ന ദമ്പതികളിൽ ഭാര്യയുടെ പ്രായം 23–50 വരെയുംഭർത്താവിന്റെ പ്രായം 26 – 55 യും ആയിരിക്കണം.. അടുത്ത ബന്ധുവായ സ്ത്രീക്കു മാത്രമേ ദമ്പതികൾക്കു ഗർഭപാത്രം വാടകയ്ക്കു നൽകാനാവൂ. സ്ത്രീ വിവാഹിതയും ആരോഗ്യമുള്ള കുഞ്ഞിന്റെ അമ്മയും ആയിരിക്കണം. ഒരു സ്ത്രീക്ക് ഒരു തവണ മാത്രമേ ഗർഭപാത്രം വാടകയ്ക്കു നൽകാനാകൂ. വിദേശ ഇന്ത്യക്കാർ, ഇന്ത്യൻ വംശജർ, വിദേശികൾ എന്നിവർ വാടക ഗർഭധാരണം വഴി മാതാപിതാക്കളാകുന്നതിനെ ബിൽ വിലക്കുന്നു. വാണിജ്യ താൽപര്യങ്ങൾക്കായി വാടക ഗർഭധാരണം വാഗ്ദാനം ചെയ്യുന്ന അനധികൃത ക്ലിനിക്കുകളെ ആണ് ബിൽ നിയന്ത്രിയ്ക്കുന്നത്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ആണ് ശിക്ഷ. ബില്ല് ഉടൻ പർലമെന്റിൽ അവതരിപ്പിയ്ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top