ഭീഷണിയും അസഭ്യം പറയലും: മകനെ തലയ്ക്കടിച്ചു കൊന്ന പിതാവ് ഒരു രാത്രി മുഴുവൻ മൃതദേഹത്തിനു കാവലിരുന്ന് രാവിലെ കീഴടങ്ങി
മകൻ്റെ നിരന്തരമായ അസഭ്യം പറയൽ സഹിക്കാൻ കഴിയാതെ പിതാവ് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം ഒരു രാത്രി മുഴുവൻ മൃതദേഹത്തിനു കാവലിരുന്ന പിതാവ് രാവിലെ പൊലീസിൽ കീഴടങ്ങി. 71 കാരനായ ദാമോദര്‍ ബലാപൂര്‍ ആണ് പ്രതി.
നാഗ്പൂരിലാണ് സംഭവം. 38കാരനായ മകൻ സഞ്ജയ് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ 25000 രൂപ നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. മദ്യപിച്ച് ബഹളം വെയ്ക്കുന്ന സഞ്ജയ് ഇവരെ അസഭ്യം പറയുന്നതും പതിവായിരുന്നു. ബുധനാഴ്ചയിലെ വഴക്ക് രാത്രി വൈകിയവേളയിലും തുടര്‍ന്നു. ഇതിന് പിന്നാലെ ഉറങ്ങാന്‍ പോയ സഞ്ജയിനെ ദാമോദര്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
പുലര്‍ച്ചെ ബന്ധുക്കളെ വിളിച്ച് ദാമോദർ കൊലയുടെ കാര്യം അറിയിച്ചു. താന്‍ മൃതദേഹത്തിന് കാവലിരുന്ന കാര്യവും അറിയിച്ച ദാമോദർ താൻ കീഴടങ്ങുമെന്ന് ഇവരോട് പറയുകയും ചെയ്തു. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സഞ്ജയ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here