Advertisement

നയതന്ത്ര ഉദ്യോഗസ്ഥനെ വധിച്ചതിന് മറുപടിയുമായി തുര്‍ക്കി

July 19, 2019
Google News 0 minutes Read

നയതന്ത്ര ഉദ്യോഗസ്ഥനെ വധിച്ചതിന് മറുപടിയുമായി തുര്‍ക്കി. വടക്കന്‍ ഇറാഖിലേക്ക് വ്യോമാക്രമണം നടത്തിയാണ് തുര്‍ക്കി തങ്ങളുടെ കരുത്ത് തെളിയിച്ചത്. ഇറാഖിലെ കുര്‍ദിഷ് പ്രദേശത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് തുര്‍ക്കി വൈസ് കോണ്‍സല്‍ വെടിയേറ്റുമരിച്ചത്. വെടിവെയ്പ്പില്‍ രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.

എര്‍ബിലിലെ ആക്രമണത്തിന് മറുപടിയായി ഞങ്ങള്‍ കാണ്ടിലില്‍ വ്യോമാക്രമാണം നടത്തി ഭീകര സംഘടനയ്ക്ക് പ്രഹരമേല്‍പ്പിച്ചു എന്നാണ് തുര്‍ക്കിഷ് പ്രതിരോധ മന്ത്രി ഹുലുസി അക്കര്‍ ആക്രമണത്തിന് ശേഷം പ്രസ്താവനയിലൂടെ അറിയിച്ചത്. അവസാന തീവ്രവാദിയെയും നിര്‍വീര്യമാക്കുന്നതുവരെ തീവ്രവാദത്തിനെതിരെ തങ്ങള്‍ പോരാടുമെന്നും ഹുലുസി അക്കര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് തുര്‍ക്കിഷ് നയതന്ത്ര ഉദ്യോഗസ്ഥനെ ഇറാഖിലെ അര്‍ദ്ധ സ്വയംഭരണ മേഖലയായ കുര്‍ദിഷ് പ്രദേശത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ വെടിവെപ്പിന് പിന്നില്‍ ഇറാഖിലെ തീവ്രവാദ സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണെന്നാണ് ഇറാഖിലെ വിദഗ്തരുടെ വിലയിരുത്തല്‍. വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കൊപ്പം ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിക്കുന്ന കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഇറാഖിലെ പ്രാദേശിക സര്‍ക്കാരിനെ നയിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here