എറണാകുളം-അങ്കമാലി അതിരൂപത ഭൂമി കേസ്; കോടതി ഉത്തരവിനെതിരെ കർദിനാൾ സമർപ്പിച്ച റിവിഷൻ ഹർജിയിൽ ഉത്തരവ് ഇന്ന്

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തിൽ കേസെടുത്ത കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ കർദിനാൾ സമർപ്പിച്ച റിവിഷൻ ഹർജിയിൽ ഉത്തരവ് ഇന്ന്. സഭാംഗമായ ജോഷി വർഗീസ് നൽകിയ ഹർജിയിലാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി കർദിനാൾ അടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നത്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുൻ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജുവർഗീസ് കുന്നേൽ എന്നിവർക്കെതിരെ ആയിരുന്നു നടപടി.
തൃക്കാക്കരയിലെ 60 സെന്റ് ഭൂമി വിൽപന നടത്തിയതിലെ ക്രമക്കേട് ആരോപണത്തിലാണ് കേസ്. ഗൂഡാലോചന, പണാപഹരണം, കളവായ പ്രസ്ഥാവന നടത്തി ആധാരം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ പ്രഥമികമായി കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. കേസിൽ കർദിനാൾ നേരത്തെ ഇടക്കാല സ്റ്റേ നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here