പശു അകത്താക്കിയത് 52 കിലോ പ്ലാസ്റ്റിക്ക്; പുറത്തെടുത്തതിൽ മൊബൈൽ ചാർജറും ക്യാരി ബാഗുകളും
പശു അകത്താക്കിയത് 52 കിലോ പ്ലാസ്റ്റിക്ക്. ചെന്നൈ തിരുമുല്ലൈവയലിലെ ഒരു പശുവാണ് മൊബൈൽ ചാർജറും ക്യാരി ബാഗുകളും ഉൾപ്പെടെ 52 കിലോ പ്ലാസ്റ്റിക്ക് കഴിച്ചത്. പശുവിൻ്റെ വയറുകീറിയാണ് ഇത് പുറത്തെടുത്തത്.
കുറച്ചു ദിവസമായി മലമൂത്ര വിസർജനം നടത്താൻ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഉടമ മുനിരത്നം പശുവിനെ മൃഗഡോക്ടറുടെ അടുത്ത് കൊണ്ടുപോയത്. ഇടക്കിടെ പശു തൻ്റെ വയർ കാലു കൊണ്ട് തൊഴിക്കുന്നുമുണ്ടായിരുന്നു. പാലുല്പാദനവും വളരെ കുറഞ്ഞു.
വേപ്പേരിയിലെ തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റിയിൽ എത്തിച്ച പശുവിൻ്റെ ദഹനവ്യവസ്ഥ ആകെ തരാറിലാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ആദ്യം വയറിൻ്റെ എക്സറേ എടുത്ത ഡോക്ടർമാർ തുടർന്ന് അൾട്ര സൗണ്ട് സ്കാനിംഗും നടത്തി. ഇതോടെ പശുവിൻ്റെ ജീവൻ അപകടത്തിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അഞ്ചര മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയയിലാണ് ആമാശയത്തിൽ നിന്ന് 52 കിലോ പ്ലാസ്റ്റിക് പുറത്തെടുത്തത്. രാവിലെ 11 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ വൈക്ട്ട് 4.30നാണ് അവസാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here