പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം സൗദി സന്ദർശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം സൗദി അറേബ്യ സന്ദർശിക്കും. ആഗോള നിക്ഷേപ സംരംഭങ്ങളുമായി ബന്ധപ്പെട്ട ഉച്ചകോടിയിൽ പങ്കെടുക്കും.ഉഭയകക്ഷി താത്പര്യപ്രകാരമുള്ള പതിവ് പര്യടനമാണെങ്കിലും ഇത്തവണ പ്രധാന ലക്ഷ്യം ഉച്ചകോടിയിൽ പെങ്കടുക്കുക എന്നതാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപേദഷ്ടാവ് അജിത് ഡോവൽ ഊ മാസം തുടക്കത്തിൽ റിയാദിലെത്തിയിരുന്നു.
വിവിധ വിഷയങ്ങളിൽ ഒരുമിച്ച് നീങ്ങുന്ന സൗഹൃദ രാജ്യങ്ങെളന്ന നിലയിൽ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങളുടെ തുടർച്ച കൂടിയാണ് മോദിയുടെ രണ്ടാം സൗദി സന്ദർശനം. പ്രധാനമന്ത്രി പദത്തിലെ ഒന്നാം ഊഴത്തിൽ 2016ലായിരുന്നു ആദ്യ സന്ദർശനം.
സാമ്പത്തിക, തന്ത്രപ്രധാന, ഊർജ്ജ, ഭീകരതാവിരുദ്ധ വിഷയങ്ങളിൽ ഒരുമിച്ച് നീങ്ങാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനത്തിന് ശക്തിപകരുന്നതാവും പ്രധാനമന്ത്രിയുടെ സന്ദർശനം. ‘എന്തായിരിക്കും അടുത്ത ആഗോള വാണിജ്യ ലക്ഷ്യം’ എന്ന തലക്കെട്ടിൽ നടക്കുന്ന ഉച്ചകോടിയിൽ മോദി പ്രഭാഷണം നടത്തും. എട്ട് മാസം മുമ്പാണ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചത്. സന്ദർശനത്തിനിടെ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here