മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിത മാവോയിസ്റ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

പോലീസിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ട് മൂന്നാഴ്ച പിന്നിട്ടതോടെയാണ് പൊലീസ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ തേടി പൊലീസ് പത്ര പരസ്യം നല്‍കിയിരുന്നു. എന്നാല്‍ ആരും എത്താത്തതിനെ തുടര്‍ന്ന് അജ്ഞാത ജഡമെന്ന നിലയിലാണ് സംസ്‌കാരം നടത്തിയത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പുറത്തിറക്കിയ മൃതദേഹത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പതിനൊന്ന് മണിയോടെ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ശ്മശാനത്തിലെത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ ആളെ തിരിച്ചറിയാതെ സംസ്‌കാരം നടത്തിയത് അംഗീകരിക്കാനാകില്ലെന്നും നിയമനടപടികളുമായി മുന്നോട്ടപോകുമെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ പൊലീസ് പറയുന്ന അരവിന്ദിന്റെ മൃതദേഹം കൂടിയാണ് ഇനി സംസ്‌കരിക്കാനുള്ളത്. ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമാകും അക്കാര്യത്തില്‍ പൊലീസ് തീരുമാനത്തില്‍ എത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here