യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; ക്രൂരമർദനമാണ് ഏറ്റതെന്ന് കെ എം അഭിജിത്ത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘർഷത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് പരുക്ക്. അഭിജിത്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. കല്ലുകൊണ്ട് ഏറുകിട്ടിയതായി അഭിജിത്ത് പറഞ്ഞു. പട്ടികകൊണ്ട് തലയ്ക്ക് അടിച്ചു. ക്രൂരമർദ്ദനമാണ് ഏറ്റതെന്നും അഭിജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജ് ഗുണ്ടകളുടെ താവളമായി മാറിയെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മർദിച്ചവർക്കെതിരെ നടപടി വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മർദിച്ചവരെ അറസ്റ്റു ചെയ്യുന്നതുവരെ പ്രതിഷേധിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും സംഘർഷമുണ്ടായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ കോളജ് ക്യാമ്പസിൽ ഒരു കെഎസ്‌യു പ്രവർത്തകനെ മർദിച്ചതായി പരാതി ഉയർന്നു. ഇത് അന്വേഷിക്കാനായാണ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ കെഎസ്‌യു പ്രവർത്തകർ പ്രകടനമായി യൂണിവേഴ്സിറ്റി കോളജിലെത്തിയത്. കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം.
story highlights- KSU, SFI, K M Abhijith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here