തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ബാലഭാസ്‌കറിന്റെ ട്രൂപ്പിലെ അംഗത്തെ പ്രതി ചേർത്തു

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഒരാളെ കൂടി പ്രതിചേർത്തു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ട്രൂപ്പിലെ അംഗമായ ജമീൽ ജബ്ബാറിനെയാണ് പ്രതി ചേർത്തത്. ജമീൽ ജബ്ബാർ സ്വർണം കടത്തിയതിന് തെളിവുണ്ടെന്ന് ഡിആർഐ അറിയിച്ചു.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർക്ക് സ്വർണകടത്ത് കേസിൽ പങ്കുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. ബാലഭാസ്‌കറിന്റെ സംഗീത പരിപാടിയുടെ സംഘാടകൻ കൂടിയായിരുന്നു പ്രകാശ് തമ്പി. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കാന്റീൻ നടത്തിരുന്ന പ്രകാശ് തമ്പി അവിടെവച്ചാണ് ബാലഭാസ്‌കറുമായി അടുപ്പത്തിലാകുന്നത്.
കോളേജ് കാലം മുതൽ ബാലഭാസ്‌കറിന്റെ സുഹൃത്താണ് വിഷ്ണു. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ വണ്ടി ഓടിച്ച അർജുൻ വിഷ്ണുവിന്റെ സുഹൃത്തായിരുന്നു. വിഷ്ണുവാണ് ഇയാളെ ഡ്രൈവറായി നിയമിച്ചത്. അപകടത്തിൽ അർജുനും ചെറിയ പരുക്കേറ്റിരുന്നു. ബാലഭാസ്‌കറിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണ്. വിഷ്ണു സ്ഥിരമായി വിദേശ യാത്രകൾ നടത്തിയിരുന്നതിന്റെ തെളിവ് ഡിആർഐക്ക് ലഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here