ട്വന്റിഫോർ സംഘമടക്കമുള്ള മാധ്യമപ്രവർത്തകർ മംഗളൂരു പൊലീസ് കസ്റ്റഡിയിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ മംഗളൂരു പൊലീസ് കസ്റ്റഡിയിൽ. ട്വന്റിഫോർ കാസർഗോഡ് ബ്യൂറോ റിപ്പോർട്ടർ ആനന്ദ് കൊട്ടിലയെയും കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ബസിൽ പിടിച്ചു വച്ചിരിക്കുകയാണ്. കാമറയടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. മൊബൈൽ പോലും ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം നടക്കുന്ന വെൻലോക്ക് ആശുപത്രിക്ക് മുമ്പിലാണ് പത്രപ്രവർത്തകർ നിലയുറപ്പിച്ചിരുന്നത്. മറ്റ് മലയാളം ചാനലുകളിലെ മാധ്യമപ്രവർത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കർണാടക മാധ്യമങ്ങൾ സ്ഥലത്തില്ലായിരുന്നു. പൊലീസ് നീക്കം ഇവരറിഞ്ഞിരിക്കാനാണ് സാധ്യത. ശക്തമായ പ്രതിഷേധമായിരുന്നു ഇന്നലെ മംഗളൂരുവിലുണ്ടായത്. ഇതിനെ തുടർന്നാണ് റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ മംഗളൂരുവിലെത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി വൻപ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തിൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മുമ്പ് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് കർഫ്യൂ ഉണ്ടായിരുന്നത്. കർണാടകയിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കലബുറഗി, മൈസൂരു, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പൊലീസ് വിന്യസമുണ്ട്. എഡിജിപി ബി ദയാനന്ദ് നഗരത്തിലെത്തി.
media persons arrested in mangaloru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here