കൊല്ലപ്പെട്ട നൗഷീൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; സഹോദരൻ

സഹോദരൻ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്ന് മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട നൗഷീലിന്റെ (23) ഇളയ സഹോദരൻ. ജോലി കഴിഞ്ഞ് തിരിച്ച വരികയായിരുന്നു നൗഷീലെന്നും സഹോദരൻ പറഞ്ഞു.
ജോലി കഴിഞ്ഞ് വരുന്നതിനിടെ ഇയാൾ പ്രതിഷേധക്കാർക്കിടയിൽപ്പെടുകയായിരുന്നു. മൂന്ന് ആളുകൾക്കാണ് വെടിയേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പത്തിലധികം ആളുകൾക്ക് പരുക്കേറ്റെന്നും റബർ പെല്ലറ്റ് ഉപയാഗിച്ചതിനാൽ തന്നെ നിരവധി പേർക്ക് ആശുപത്രിയിൽ പോകേണ്ടി വന്നെന്നും നൗഷീലിന്റെ സഹോദരൻ ആരോപിച്ചു.
Read Also: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; മംഗളൂരുവിൽ ഇന്ന് കർഫ്യൂ; കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം
ഇന്നല പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ പ്രതിഷേധം നടത്തിയവർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ രണ്ട് പേർ മരിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ജലീൽ, നൗഷീൽ എന്നിവരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. അവിടെ രാവിലെ മുതൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഈ സാഹചര്യത്തിൽ കേരള അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ കന്നഡ ജില്ലയിൽ ഇന്റർനെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി.
ദക്ഷിണ കമ്മീഷണറുടെ ഓഫീസ് ഉപരോധിക്കാൻ എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് ലാത്തി വീശിയപ്പോൾ ചിതറി ഓടിയ പ്രതിഷേധക്കാരെ പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പകൽ മുഴുവൻ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ വൈകുന്നേരം നാലരയോടെയാണ് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്.
anti caa protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here